പൂച്ചകളെ വളർത്തുന്നത് വരും കാലങ്ങളിൽ പൊതുജനാരോഗ്യത്തിന് വെല്ലിവിളിയാകാമെന്ന് പഠനം.ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പിറ്റ്സ്ബെർഗ് സർവകലാശാല ഗവേഷകരുടെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
2008-ൽ പൊട്ടിപ്പുറപ്പെട്ട എച്ച്1 എൻ1 പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികൾക്ക് സമാനമായി തരത്തിൽ പൂച്ചകളുടെ കോശങ്ങളും വൈറസുകളെ സ്വീകരിക്കാനും മ്യൂട്ടേഷന് അനുവദിക്കുകയും ചെയ്യുന്നതായി ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
പൂച്ചകളുമായി മനുഷ്യർ കൂടുതൽ ഇടപെടുന്നതിനാൽ പൂച്ചകളിൽ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത വളരെ വലുതാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പൂച്ചകളുടെ കോശങ്ങൾ വൈറസുകളെ കൂടിച്ചേരാനും പരിവർത്തനം ചെയ്യാനും അനുവദിക്കുന്നു, ഇത് മനുഷ്യരിൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പുതിയ ഇനങ്ങൾ സൃഷ്ടിക്കുന്നു.
പൂച്ചകളിൽ എച്ച്5എൻ1 വൈറസിന്റെ തുടർച്ചയായ എക്സ്പോഷൻ, വൈറൽ രക്തചംക്രമണം, മ്യൂട്ടേഷൻ എന്നിവ പകർച്ചവ്യാധിക്കും പൊതുജനാരോഗ്യത്തിനും കാര്യമായ ആശങ്കകൾ ഉയർത്തുമെന്നും ഗവേഷകർ പറയുന്നു.
എച്ച്5എൻ1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നെടുത്ത സാമ്പിളുകളിൽ പന്നികൾക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളിൽ നിന്നും പക്ഷികളിലും
നിന്നുമുള്ള ഇൻഫ്ലുവൻസ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളതായി കണ്ടെത്തി. രോഗം ബാധിച്ച പൂച്ചകളിൽ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
