പാലക്കാട്: കൊല്ലങ്കോട്ട് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. കൊല്ലങ്കോട് അടയ്ക്കപ്പാറ സ്വദേശിനി ഗ്രീഷ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കുടുംബം പരാതി നൽകിയത്. ഗ്രീഷ്മയുടെ ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ താൻ ചതിക്കപ്പെട്ടു എന്ന മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്രീഷ്മയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരെല്ലാം ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു ഗ്രീഷ്മ ജീവനൊടുക്കിയത്. കുടുംബാംഗങ്ങൾ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഗ്രീഷ്മയെ മരിച്ചനിലയില്‍ കണ്ടത്.
കൊല്ലങ്കോട് പൈലൂര്‍മുക്ക് സ്വദേശിയായ ആണ്‍സുഹൃത്തുമായി ഗ്രീഷ്മ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നു. എന്നാൽ അടുത്തിടെ യുവാവിന് സൈന്യത്തില്‍ ജോലി ലഭിച്ചു. ജോലി ലഭിച്ചതിന്
ശേഷം ഇയാള്‍ ഗ്രീഷ്മയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
സൈന്യത്തില്‍ ജോലി കിട്ടിയ ശേഷം ഗ്രീഷ്മയുടെ ഫോണെടുക്കാനോ മെസേജുകള്‍ക്ക് മറുപടി നല്‍കാനോ യുവാവ് കൂട്ടാക്കിയിരുന്നില്ല ജീവനൊടുക്കുന്നതിന് തലേദിവസം ഗ്രീഷ്മ ഇതുസംബന്ധിച്ച് കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടര്‍ന്ന് പോലീസ് പരാതി സ്വീകരിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് പിറ്റേദിവസം ഗ്രീഷ്മ ജീവനൊടുക്കിയത്. തന്റെ സഹോദരിയെ ആണ്‍സുഹൃത്ത് പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന് ഗ്രീഷ്മയുടെ സഹോദരനും ആരോപിച്ചു. ആൺസുഹൃത്തിന് ജോലി കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് തന്റെ പെങ്ങളാണെന്നും അവന്‍ ഈ ജോലിയില്‍ നില്‍ക്കാന്‍ അർഹനല്ലെന്നും ഗ്രീഷ്മയുടെ സഹോദരൻ പറഞ്ഞു.
