കോഴിക്കോട്: ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവെ എട്ടാം ക്ലാസുകാരന് ക്രൂര മർദനം. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണ്ണപടം തകർത്തു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്. അക്രമത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം. പൊലീസ് കേസെടുത്തത് എസ്പിക്ക് പരാതി നൽകിയതിന് ശേഷമാണെന്നും അമ്മ പറഞ്ഞു.
