തിരുവനന്തപുരം: ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി നൽകാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ പരാജയപ്പെടുമെന്ന ഭീതിയിൽ പ്രതിപക്ഷം എന്തും വിളിച്ചു പറയുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയാണുള്ളതെന്നും ശിവൻകുട്ടി വിമർശിച്ചു.
അതേസമയം, പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർത്ഥി എം സ്വരാജയം രംഗത്തെത്തിയിരുന്നു. പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുകയാണെന്നും അതാണ് ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിലെന്നും എം സ്വരാജ് പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ മാത്രമാണ് അവധി നൽകിയിരിക്കുന്നത്. നിരവധി പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങൾക്കും ഒടുവിലാൻ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ രാത്രി അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ അവധി മറ്റന്നാളത്തേക്ക് മാറ്റിയതിനെതിരെ വിവിധ സംഘടനകകാലും നേതാക്കളും വിമർശനങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അവധി പ്രഖ്യാപനം
