ലഖ്‌നൗവിൽ ഓടുന്ന കാറിൽ ബലാത്സംഗ ശ്രമത്തെ ചെറുത്തതിനെത്തുടർന്ന് സ്ത്രീയെ കുത്തിക്കൊന്നു. വനിതാ ബ്യൂട്ടീഷ്യനാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ ഇപ്പോഴും ഒളിവിലാണ്.
26 വയസ്സുള്ള ബ്യൂട്ടീഷ്യനെ ഒരു വിവാഹത്തിന് മൈലാഞ്ചിയിടാൻ സുധാൻഷു എന്നയാൾ വിളിക്കുകയായിരുന്നു. ബ്യൂട്ടീഷ്യനെയും സഹോദരിയെയും അജയ്, വികാസ്, ആദർശ് എന്നീ മൂന്ന് പുരുഷന്മാർ സുധാൻഷു അയച്ച ചുവന്ന കാറിൽ കൂട്ടിക്കൊണ്ടുപോയി. ജോലി പൂർത്തിയാക്കിയ ശേഷം, രണ്ട് സ്ത്രീകളും രാത്രി വൈകി വീട്ടിലേക്ക് മടങ്ങാൻ ഇവരോടൊപ്പം പുറപ്പെട്ടു. എന്നാൽ, തിരികെ പോകുമ്പോൾ, മൂന്ന് പുരുഷന്മാർ ഈ സ്ത്രീയെയും സഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.”ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് അവർ എന്നെയും സഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്റെ സഹോദരി എതിർത്തപ്പോൾ, അജയ് എന്ന് പേരുള്ള ഒരാൾ അവളുടെ കഴുത്തിൽ കുത്തി,” എന്നാണ് സഹോദരി പറഞ്ഞത്ആ ക്രൂരതയിൽ, അവർ കാർ ഒരു ഡിവൈഡറിൽ ഇടിച്ചു, വാഹനം മറിഞ്ഞു, രണ്ട് സ്ത്രീകളും അടിയിൽ കുടുങ്ങി. അവരുടെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തി, പക്ഷേ മൂന്ന് പ്രതികൾ ഇതിനകം ഓടി രക്ഷപ്പെട്ടിരുന്നു
