പാലക്കാട്: കൊലപാതക ശ്രമം നടത്തിയ യുവാവിനെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ പോലീസിന് നേരെ കത്തി വീശി പീഡിപ്പിച്ച സംഭവത്തിലാണ് രണ്ട് യുവാക്കൾ പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ രക്ഷപെടാൻ സഹായിച്ച സഫർ (36), അനസ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് സംഭവത്തിനാസ്പദമായ സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച്ച വൈകീട്ട് മണ്ണുത്തി പോലീസ് വടക്കാഞ്ചേരിയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. ഒല്ലൂക്കര മുളയം സിനു ആന്റണിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെയെയാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. എന്നാൽ യുവാക്കൾ പൊലീസിന് നേരെ കത്തിവീശി പ്രതിക്ക് രക്ഷപെടാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ രാഹുലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്


