Headlines

കുരങ്ങൻ തട്ടിപ്പറിച്ചോടിയ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ അപകടം; പാറക്കെട്ടിൽ നിന്ന് കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു

തിരുപ്പട്ടൂർ / ചെന്നൈ: പാറക്കെട്ടിൽ നിന്ന് കാൽ തെന്നി വീണ് വിദ്യാർത്ഥി മരിച്ചു. ഗുഡിയത്തത്തെ പോളിടെക്‌നിക് വിദ്യാർത്ഥിയായ തരണിവേൽ ആണ് മരിച്ചത്. കുരങ്ങൻ തട്ടിപ്പറിച്ചോടിയ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പെട്ടാണ് കുട്ടി മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.


മൊബൈൽ ഫോൺ തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ 150 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ അമ്പൂരിലെ കൈലാസഗിരി കുന്നിലാണ് സംഭവം.

ഗുഡിയാതം താലൂക്കിലെ കോട്ടമിറ്റ ഗ്രാമത്തിലെ ശരവണന്റെ മകനാനായ തരണിവേൽ അവിടെ രാജഗോപാൽ പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയായിരുന്നു. ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി അമ്പൂരിനടുത്ത് കോതൂർ ഗ്രാമത്തിൽ അമ്മാവൻ വടിവേലിന്റെ വീട്ടിലായിരുന്നു താമസം.

600 അടി ഉയരമുള്ള കൈലാസഗിരി കുന്നിന്റെ മുകളിലെ മുരുകൻ ക്ഷേത്രത്തിൽ പോകാനായി തരണിവേലും സുഹൃത്തും തീരുമാനിക്കുകയായിരുന്നു. യാത്രാമദ്ധ്യേ നടപ്പാതയിൽ വിശ്രമിക്കാൻ ഇരുന്നപ്പോൾ കൂട്ടുകാരന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് താരണിവേൽ സെൽഫി എടുത്തു. പെട്ടെന്ന് ഒരു കുരങ്ങൻ പ്രത്യക്ഷപ്പെട്ട് ഫോൺ കരസ്ഥമാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

തരണിവേൽ ആ കുരങ്ങനെ പിന്തുടർന്നു, ഒടുവിൽ കൈലാസഗിരിയിലെ പാറക്കെട്ടിലെ അപകടകരമായ സ്ഥലത്ത് ഫോൺ ഉപേക്ഷിച്ച കുരങ്ങൻ ഓടിപ്പോയി. അതിൽ വലിഞ്ഞു കയറിയ തരണിവേൽ ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും പിടി നഷ്ടപ്പെട്ട് പാറക്കെട്ടിൽ നിന്ന് വീഴുകയായിരുന്നു.

ഈ പകടം കണ്ട സുഹൃത്ത് കവിൻകുമാർ മലയടിവാരത്തേക്ക് ഓടിയെത്തിയപ്പോഴാണ് തരണിവേൽ ഗുരുതര പരുക്കുകളോടെ നിലത്ത് കിടക്കുന്നത് കണ്ടത്. കണ്ടുനിന്നവർ ഉടൻ ഒമേരാബാദ് പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ തരണിവേലിനെ മരിച്ച നിലയിൽ കണ്ടെത്തുകയുംമൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഒമേരാബാദ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മൃഗങ്ങളുടെ സാന്നിധ്യത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് തമിഴ് നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: