Headlines

kerala14.in

ഗുസ്തി താരം ബജ്റങ് പൂനിയക്ക് സസ്പെൻഷൻ; നടപടി ട്രയൽസിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിന്

ന്യൂഡൽഹി: ഗുസ്തി താരവും ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്റങ് പൂനിയക്ക് സസ്പെൻഷൻ. ട്രയൽസിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് ബജ്റങ് പൂനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം മൂത്രത്തിന്‍റെ സാമ്പിൾ നൽകാൻ വിസമ്മതിച്ചിരുന്നു. ട്രയൽസിൽ രോഹിത് കുമാറിനോട് തോറ്റതിനു പിന്നാലെ താരം സോനിപത്തിലെ സായി കേന്ദ്രത്തിൽനിന്ന് മടങ്ങി. ഉത്തേജക മരുന്നു പരിശോധനക്കായാണ് നാഡ സാമ്പിൾ ആവശ്യപ്പെട്ടത്. ട്രയൽസിന് തയാറെക്കുന്നതിനായി റഷ്യയിലാണ്…

Read More

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കോട്ടയം: കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ആരൺ ആർ പ്രകാശ്. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥിയുമായ ആരൺ ആണ് ചരിത്രം കുറിച്ചത്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്. ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കാണു ആരൺ നീന്തിയത്. കയ്യും കാലും…

Read More

എസ്എന്‍സി ലാവ്ലിന്‍ കേസ്; അന്തിമവാദം ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ഡൽഹി: നിരവധി തവണ മാറ്റിവച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ അന്തിമവാദം ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീം കോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112 ആം കേസായിട്ടാണ് എസ്എന്‍സി ലാവ്ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞാഴ്ച സമാനമായി രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ്…

Read More

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം

പാലാ:ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ‍ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഈ കല്ലിൽ തട്ടി തെറിച്ചു വീണ വിനോദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്കു പോകുകയായിരുന്ന പാലാ-രാമപുരം-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണു വിനോദ് വീണത്. ബസിന്റെ പിൻവശത്തെ…

Read More

കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു; വിട വാങ്ങിയത് മേളപ്രേമികളെ ത്രസിപ്പിച്ച വാദ്യകലാകാരൻ

തൃശൂര്‍: മേളപ്രേമികളെ ത്രസിപ്പിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ (83) അന്തരിച്ചു. നാലു പതിറ്റാണ്ട് തൃശൂർ പൂരത്തിന്‍റെ പ്രധാന ഭാഗമായിരുന്നു കേളത്ത് അരവിന്ദാക്ഷൻ മാരാര്‍. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇലഞ്ഞിത്തറ മേളത്തിൽ ദീർഘകാലം പെരുവനത്തിന്‍റെ വലം തലയായി നിന്നു. അച്‌ഛൻ മാക്കോത്ത് ശങ്കരൻ കുട്ടി മാരാരായിരുന്നു ഗുരു. പതിനാറാം വയസ്സിൽ തൃശൂർ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു. എൺപതാം വയസ്സിൽ വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാൽ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും…

Read More

‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

Read More

സിപിഎം പ്രവര്‍ത്തകനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തല്ലിച്ചതച്ചു; ലിനീഷിന്റെ ഓട്ടോയിൽ കയറിയത് മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗസംഘം

കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ രണ്ടംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവർ കൂടിയായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേർ ഓട്ടം വിളിക്കുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലിനീഷിനെ മർദിക്കുകയുമായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. ‘ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍…

Read More

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതാകുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തു. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു….

Read More

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞു; മേയറും എംഎൽഎയും ഇടപെട്ട് ജോലി നഷ്ടമാക്കിയെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് ജോലി നഷ്ടമാക്കിയെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബുവാണ് ആര്യ രാജേന്ദ്രനും സച്ചിൻദേവിനുമെതിരെ ഗുരുതര ആരോപണം ഉയർത്തുന്നത്. നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിലുള്ള പ്രതികാര നടപടിയായാണ് തന്റെ ജോലി നഷ്ടമാക്കിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം….

Read More

‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial