Headlines

kerala14.in

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സംഘർഷം; ഇസ്ലാം മതവിശ്വാസികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

മുംബൈ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ മുംബൈയിൽ മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുമാറ്റി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തലേദിവസം മുംബൈ മീരാ റോഡിൽ നടന്ന വർ​ഗീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ജില്ലാ ഭരണകൂടം നിരവധി കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുമാറ്റിയത്. സംഘർഷത്തിലേർപ്പെട്ട മുസ്ലീങ്ങളുടെ വീടുകളാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോർട്ട്. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെട്ടിടങ്ങൾ തകർത്തത്. മുസ്‍ലിം ഭൂരിപക്ഷ മേഖലയിൽ ‘ജയ് ശ്രീറാം’ വിളിച്ച് പ്രകടനമായെത്തിയതാണ് സംഘർഷത്തിന്റെ പ്രകോപനമായി പറയുന്നത്….

Read More

തിരൂർ മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് ജയം

തിരൂർ : മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ…

Read More

ദുബായിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി; മലയാളിയുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാനികൾ

തിരുവനന്തപുരം: മലയാളിയുടെ കൊലപാതകത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ദുബായിൽ വച്ചായിരുന്നു തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒയാണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനിൽ പാക്കിസ്ഥാൻ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. കുടുംബത്തിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. കേസ് കൊടുക്കാനും…

Read More

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു…ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും

കഴിഞ്ഞ ദിവസമായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ വേളയിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകരും. പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. മൂന്നുപേരുടേയും പോസ്റ്റുകൾക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാർ പങ്കുവെച്ചത്. പകലുകൾ പങ്കിടുന്ന, രാത്രികൾ ഒരേപോലെയുള്ള ഈ ഭൂമിയിൽ നിൽക്കുമ്പോൾ, സ്നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേൾക്കാൻ…

Read More

മഹാരാജാസ് കോളേജ് നാളെ തുറക്കും; വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം

എറണാകുളം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് നാളെ കോളേജ് തുറക്കും. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാന്‍ ധാരണ്. കാമ്പസില്‍ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവര്‍…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിൽ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. പുതിയതായി അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്….

Read More

ഒരു രാത്രി മുഴുവൻ കലുങ്കിനടിയിൽ ജീവനു വേണ്ടി പോരാടി; സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കലുങ്കിന്റെ മതിലിൽ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുട്ടുമൺ-ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെ നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ സ്കൂ‌ട്ടർ ഇടിച്ചു മറിയുകയായിരുന്നു. സ്കൂട്ടറും യുവതിയും…

Read More

കനാൽ നവീകരണത്തിനായി ഉപയോഗിച്ചത് മണ്ണുമാന്തി യന്ത്രം; ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെ 3 നില വീട് തകർന്നു വീണു

ചെന്നൈ: പുതുച്ചേരിയിൽ 3 നില വീട് തകർന്നു വീണു. ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെയാണ് സംഭവം. കാരമല അടിഗൽ റോഡിനു സമീപമുള്ള കനാൽ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നടത്തിയ പ്രവൃത്തിക്കു പിന്നാലെയാണു വീട് തകർന്നു വീണത്. പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതോടെ കനത്ത പ്രകമ്പനമുണ്ടായതിൽ ജനങ്ങൾ പ്രതിഷേധിച്ചു. സ്ഥലം എംഎൽഎയും പൊലീസും എത്തി ചർച്ച നടത്തവേ വീട് തകർന്നു കനാലിലേക്കു വീഴുകയായിരുന്നു. ശേഖർ-ചിത്ര ദമ്പതികൾ വായ്പയെടുത്തു നിർമിച്ച വീട്ടിൽ ഏതാനും ദിവസത്തിനുള്ള ഗൃഹപ്രവേശ ചടങ്ങുകൾ നടക്കാനിരിക്കുകയായിരുന്നു. വീട്ടിൽ…

Read More

ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളി? കളത്തിറങ്ങി കളി തുടങ്ങി കേന്ദ്ര മന്ത്രി വി.മുരളീധരനും സിറ്റിങ് എംപി അടൂർ പ്രകാശും

തിരുവനന്തപുരം: മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്ന പ്രതീക്ഷയിൽ സിപിഎം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ കളത്തിലിറക്കാനാണ് സാധ്യത. പാർട്ടി പട്ടികയില്‍ ഒന്നാം പേരുകാരന്‍ മുന്‍മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. ചില യുവനേതാക്കളുടെ പേരും പറഞ്ഞ് കേട്ടിരിന്നു. എന്നാല്‍ ഇത്തവണ…

Read More

മദ്യലഹരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു; സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസുദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്ത സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം എസ്.ഐയെയാണ് ഇവർ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീൻ, നിധിൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണൻ, ജോഷി ജോൺ എന്നിവർക്കെതിരെയാണ് കേസ്. മദ്യലഹരിയിൽ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികൾ ഇത് തടയാനെത്തിയ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial