kerala14.in

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കും’, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതിക്ക് 23 വര്‍ഷം കഠിന തടവ്, 35,000 രൂപ പിഴ

കൊച്ചി:നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിന തടവ്. 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ പുത്തൻപുരയ്ക്കൽ അൻസലി (22) നെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ജൂലായിൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്‌പദമായ സംഭവം. വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി, നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു….

Read More

വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം

വർക്കലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം.. തലസ്ഥാന ജില്ലയ്ക്കുള്ള വിനോദ സഞ്ചാരവകുപ്പിന്റെ പുതുവത്സര സമ്മാനമായി വർക്കല ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചു. വർക്കല പാപനാശം ബീച്ചിൽ അണ് തിരമാലകൾക്ക് മുകളിലൂടെ നൂറ് മീറ്ററോളം സഞ്ചരിക്കാവുന്ന തരത്തിൽ പാലം നിർമിച്ചത്. 3 മീറ്റർ വീതിയിൽ രണ്ടു ഭാഗത്തും കൈവരിയുണ്ടാകും. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും 7 മീറ്റർ വിതിയിലും സൈറ്റ് സീയിങ് പ്ലാറ്റ്ഫോമുണ്ട്. ഇവിടെനിന്നുള്ള കടൽക്കാഴ്ച അതിമനോഹരമാണ്. ഒരു സമയം നൂറ്…

Read More

ഗവര്‍ണറെ അനുകൂലിച്ച് കെ സുധാകരൻ ;സംഘപരിവാർ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ല

ന്യൂഡൽഹി: ഗവര്‍ണറെ അനുകൂലിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തിലാണ് ഗവര്‍ണറെ അനുകൂലിച്ചത്. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഇവരെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അക്കാദമീഷ്യന്‍റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു.ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍…

Read More

ആര്‍ത്തവ സമയത്ത് പെയിൻ കില്ലര്‍ കഴിച്ചു; പിന്നാലെ തലവേദനയും ഛര്‍ദ്ദിയും; പതിനാറുകാരിക്ക് ദാരുണാന്ത്യം

ആര്‍ത്തവ സമയത്ത് മിക്കവരും പെയിൻ കില്ലര്‍ കഴിക്കാറുണ്ട്. എന്നാൽ ഇത് നല്ലതല്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയിടുണ്ട്. ഇടയ്ക്ക് ഒരു പെയിൻ കില്ലര്‍ കഴിക്കുന്നു എന്നത് അപകടകരവും അല്ല. ആര്‍ത്തവവേദന സഹിക്കാനാവാത്ത വിധം വരുന്നത് ‘നോര്‍മല്‍’ അല്ലാത്തെത് കൊണ്ട് ഡോക്ടറെ കണ്ട് ഇത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്തി വായിക്കാവുന്നൊരു വാര്‍ത്ത വളരെയേറെ ശ്രദ്ധ നേടുകയാണ്. ആര്‍ത്തവ വേദനയെ ലഘൂകരിക്കാനായി ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചുവെന്നതാണ് വാര്‍ത്ത. യുകെയിലാണ് സംഭവം. ഇത് പക്ഷേ ആര്‍ത്തവ വേദനയ്ക്ക്…

Read More

ബസിൽ യുവതിയോട് ലൈം ഗികാതിക്രമം; ആലുവ സ്വദേശി കോട്ടയത്ത് അറസ്റ്റിൽ

ചിങ്ങവനം: ബസിൽ യാത്ര ചെയ്യവേ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആലുവ സ്വദേശി അറസ്റ്റിൽ. ആലുവ കറുകുറ്റിയിലുള്ള എ.കെ. സുരേഷിനെയാണ് (44) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നുപോലുമില്ല; ദ്രൗപതി മുർമു

ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നുപോലുമില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിജ്ഞാന പാരമ്പര്യമുള്ള ഒരു രാജ്യമായ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും ഈ പട്ടികയിൽ ഇല്ലെന്നുള്ളത് ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ടെന്നും ദ്രൗപതി മുർമു ഊന്നിപ്പറഞ്ഞു.ഐഐടി ഖരഗ്പൂരിന്റെ 69-ാമത് കോൺവൊക്കേഷനിൽ സംസാരിക്കവെയാണ് പ്രസിഡന്റ് മുർമു ഇക്കാര്യം പറഞ്ഞത്. “നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മികച്ച വിദ്യാഭ്യാസത്തേക്കാൾ പ്രധാനം റാങ്കിംഗിനായുള്ള ഓട്ടമല്ല. എന്നാൽ മികച്ച റാങ്കിംഗ് (good ranking) ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെയും മികച്ച…

Read More

കമിൻസിനെ മറികടന്ന് സ്റ്റാർക്; ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസീസ് ബോളർ മിച്ചൽ സ്റ്റാർക്

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ‌ാർകിനെ സ്വന്തമാക്കിയത്. ഇരുപതര കോടിക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സ്വന്തമാക്കി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 11.75 കോടി രൂപയ്ക്ക് ഹർഷൽ പട്ടേലിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെയും സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ…

Read More

നിയമസഭയിൽ നെഹ്റുവിന് പകരം അംബേദ്കർ; ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്

ഭോപ്പാൽ:പുതിയ ബിജെപി സർക്കാർ തിങ്കളാഴ്ച ചേർന്ന സമ്മേളനത്തിൽ വൻ മാറ്റങ്ങളാണ് നിയമസഭയ്ക്കുളിൽ കൊണ്ടുവന്നത്. മധ്യപ്രദേശ് നിയമസഭയിൽ സ്പീക്കറുടെ പീഠത്തിന് സമീപം സ്ഥാപിച്ചിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ചിത്രം മാറ്റി. പകരം ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബിആർ അംബേദ്‌കറുടെ ചിത്രം സ്ഥാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. സ്പീക്കറുടെ കസേരക്ക് പിന്നിൽ മഹാത്മാ ​ഗാന്ധിയുടെയും നെഹ്രുവിന്റെയും ഛായാചിത്രമായിരുന്നു സ്ഥാപിച്ചത്. ഇതിൽ നെഹ്റുവിന്റെ ചിത്രം മാറ്റി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. നിയമസഭാ ഹാളിൽ നിന്ന് നെഹ്‌റുവിന്റെ ഫോട്ടോ…

Read More

ലോക്‌സഭയില്‍ പ്രതിഷേധം; 50 എംപിമാരെ കൂടി സസ്‌പെന്റ് ചെയ്ത് സ്പീക്കര്‍

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്‌പെന്റ് ചെയ്തത്. എന്നാല്‍…

Read More

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായി പാറ്റ് കമിൻസ്; ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റനെ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി

ദുബായ്: ഐപിഎൽ താരലേലം പുരോഗമിക്കവേ ലോകകപ്പ് ഉയർത്തി ടീം ക്യാപ്ടനായ പാറ്റ് കമിൻസിന് പൊന്നും വില. 20.5 കോടിക്ക് പാറ്റ് കമിൻസിനെ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിൽ ഒറു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പാറ്റ് കമ്മിൻസിന് വേണ്ടി വലിയ ലേളൃലം വിളിയാണ് നടന്നത്. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്‌സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലിൽ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial