Headlines

ഭൂമി തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവിൻ്റെ വീട് പൊളിച്ചു;40 ഗ്രാം സ്വർണം കണ്ടെത്തി

മംഗളൂരു: ഭൂമി തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ രാജേഷ് ബന്നൂരിന്റെ വീട് പൊളിച്ചു. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപമുള്ള വീട് പൊളിച്ചു മാറ്റിയപ്പോൾ കണ്ടെത്തിയത് 40 ഗ്രാം സ്വർണം. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും സ്വർണം കണ്ടെത്തിയത്.

തകർന്ന വീടിനുള്ളിൽ സ്വർണവും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നുകാണിച്ച് രാജേഷ് ബന്നൂർ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാജേഷ് ബന്നൂരിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു തിരച്ചിൽ. ജ്വല്ലറിയിൽ പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പുവരുത്തി ഔദ്യോഗിക രേഖകൾ പ്രകാരം കസ്റ്റഡിയിലെടുത്തു.

തങ്ങൾക്കെതിരെ കേസെടുക്കരുതെന്ന ആവശ്യവുമായി മഹാലിംഗേശ്വര ക്ഷേത്ര സംരക്ഷണ സമിതി സിറ്റി പൊലീസ് സ്റ്റേഷനിൽ നിവേദനം നൽകിയിട്ടുണ്ട്. ക്ഷേത്ര ഭൂമി അതിന്റെ യഥാർഥ അധികാരത്തിൽ തന്നെ തുടരണമെന്നും അനധികൃതമായി കൈവശം വെക്കുന്നത് സ്വീകാര്യമല്ലെന്നും നിവേദനത്തിൽ പറഞ്ഞു. ഭക്തരുടെ ആഗ്രഹപ്രകാരമാണ് നിലവിലെ ക്ഷേത്ര ഭരണസമിതി പ്രവർത്തിക്കുന്നതെന്നും മാനേജ്‌മെന്റിനെതിരായ രാജേഷ് ബന്നൂരിന്റെ പരാതി പരിഗണിക്കരുതെന്നും നിവേദനത്തിൽ പറയുന്നു. ഹരിപ്രസാദ് ഷെട്ടി നെല്ലിക്കട്ടെ, ബാലചന്ദ്ര സൊറാക്കെ തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങളാണ് നിവേദനം സമർപ്പിച്ചത്.

ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. ശ്രീനിവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷ് ബന്നൂരിനും മറ്റ് ഒമ്പത് പേർക്കുമെതിരെ പുത്തൂർ ടൗൺ പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: