കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അടിമാലി അമൽ കെ ജോമോൻ്റെ മൃതദേഹം കളരിയമാക്കൽ ചെക്ക് ഡാമിന് സമീപത്ത് നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ മുണ്ടക്കയം സ്വദേശി 21കാരനായ ആൽബിൻ ജോസഫിൻ്റെ മൃതദേഹം ലഭിച്ചു. അപകടമുണ്ടായ വിലങ്ങുപാറ കടവിൻ 200 മീറ്ററുകൾ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് ആൽബിൻറെ മൃതദേഹം ലഭിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ആൽബിന് തെരച്ചിൽ നടത്തി വരികയായിരുന്നു. ജർമൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ ഇവർ ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ശനിയാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് നിർത്തി കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷം ഇന്നലെ രാവിലെ ആറ് മണിക്ക് പുനരാരംഭിക്കും. ഫയർഫോഴ്സും പൊലീസും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരാണ് തിരച്ചിൽ നടത്തിയത്.
