ഛത്തീസ്ഗഡിലെ പൊതു ശ്മശാനങ്ങളിൽ അടക്കം ചെയ്ത ക്രിസ്തീയ വിശ്വാസികളുടെ മൃതദ്ദേഹം മാറ്റുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്തിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ മൃതശരീരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു.ക്രിസ്തീയ വിശ്വാസികളായതിന്റെ പേരിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് മാറ്റുന്നത്. ചില മൃതദേഹങ്ങള്‍ ആദ്യം അടക്കംചെയ്ത സ്ഥലത്തുനിന്ന് 50 കിലോമീറ്ററിലധികം അകലെയുള്ള ഇടങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ ഛത്തീസ്ഗഡ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി എന്ന സന്നദ്ധ സംഘടനയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ആദിവാസി ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍നിന്ന് പുറത്തെടുക്കുന്നത്…

