Headlines

ആറു വയസുകാരനെ മാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: ഇന്ന് രാവിലെയാണ് കാക്കൂർ പുന്നശ്ശേരിയിൽ നാടിനെ നടുക്കിയ ആ ദാരുണ സംഭവം ഉണ്ടായത്. ആറു വയസുകാരനായ മകനെ സ്വന്തം മകനെ മാതാവ് തന്നെ കൊലപ്പെടുത്തിയ വാർത്ത നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനുവാണ് തന്റെ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു താൻ മകനെ കൊലപ്പെടുത്തിയെന്ന് ആണ് അറിയിച്ചത് കൃത്യം നടക്കുമ്പോൾ…

Read More

ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി പി.ടി.കുഞ്ഞുമുഹമ്മദിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 7 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതിയിൽ നിന്നാണ് ഈദേഹത്തിന് ജാമ്യം ലഭിച്ചത്. പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം, സംവിധായകന്റെ അതിക്രമം പരാതിക്കാരിയെ വല്ലാതെ തളര്‍ത്തിയെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി…

Read More

മൂന്ന് കോടിയുടെ ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊന്നു; തമിഴ്നാട്ടിൽ രണ്ട് മക്കളടക്കം ആറുപേർ പിടിയിൽ

അൻപത്തിയാറുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ആണ് സംഭവം. വലിയ ലൈഫ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ഇയാളുടെ മക്കൾ തന്നെയാണ് അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. അപകടമരണമാണെന്ന് ആദ്യം കരുതിയ കേസ്, ഒരു ഇൻഷുറൻസ് കമ്പനി സംശയാസ്പദമായ അവകാശവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ചുരുളഴിയുകയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. സർക്കാർ സ്കൂൾ ലബോറട്ടറി അസിസ്റ്റന്റായ 56 കാരനായ ഇ.പി. ഗണേശനെ ആണ് ഒക്ടോബറിൽ പൊത്താതുർപേട്ട ഗ്രാമത്തിലെ തന്റെ വസതിയിൽ…

Read More

സ്വത്ത് ഭാഗം വച്ചതിനെച്ചൊല്ലിയുള്ള തർക്കം; വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് 31 വർഷം തടവും പിഴയും

തൊടുപുഴ: സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 72 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരീപുത്രനെയാണ് ശിക്ഷിച്ചത്. 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്.എസ്.സീനയായിരുന്നു ശിക്ഷ വിധിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2021…

Read More

ചലച്ചിത്ര താരം ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി∙ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസൻ. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക്…

Read More

രാത്രിയിൽ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല;പ്രതിഷേധവുമായി സഹയാത്രികർ

ചാലക്കുടി: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത വിദ്യാർത്ഥിനികൾക്ക് ദുരനുഭവമുണ്ടായതായി പരാതി. വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാൻ ബസ് ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. സഹയാത്രികർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർ ബസ് നിർത്താൻ തയ്യാറായില്ല. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോയ ബസിൽ അങ്കമാലിയിൽനിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ രണ്ട് വിദ്യാർത്ഥിനികളാണ് സംഭവത്തിൽ ഇരയായത്. ഇടുക്കി സ്വദേശി ഐശ്വര്യ എസ്. നായരും പത്തനംതിട്ട സ്വദേശി ആൽഫ പി. ജോർജുമാണ് എറണാകുളത്ത് പഠന ആവശ്യത്തിനായി പോയി മടങ്ങുന്നതിനിടെ…

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ  എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. നിലവിൽ 122 വീടുകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. അഞ്ച് സോണുകളിലായി തിരിച്ചു നടത്തുന്ന പ്രവൃത്തികളിൽ 344 വീടുകൾക്കായുള്ള ഭൂമി ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. 326 വീടുകളുടെ അടിത്തറ നിർമാണം പൂർത്തിയായി. 287 വീടുകളുടെ പ്ലിന്ത് ജോലികളും 243 വീടുകളുടെ ഷിയർ വാൾ നിർമാണവും കഴിഞ്ഞു. 7 വീടുകളുടെ പ്ലാസ്റ്ററിങ് ജോലികളും 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രധാന…

Read More

പ്രണയവിവാഹത്തെ ചൊല്ലി വീട്ടുകാർ തമ്മിൽ തർക്കം; യുവാവിന്റെ മൂക്ക് മുറിച്ച് ഭാര്യാസഹോദരനും സംഘവും; ഭാര്യയുടെ അമ്മാവന്റെ കാല് തല്ലിയൊടിച്ചു

ജയ്പൂർ: പ്രണയവിവാഹത്തെ ചൊല്ലി വീട്ടുകാർ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടർന്ന് സംഘർഷം. യുവാവിന്റെ മൂക്ക് മുറിച്ച് യുവതിയുടെ വീട്ടുകാർ. യുവതിയുടെ അമ്മാവന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ബാർമർ ഗ്രാമത്തിലാണ് സംഭവം. കല്യാണപ്പെണ്ണിന്റെ വീട്ടുകാരാണ് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ മൂത്ത സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതിന് പകരമായി, യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ അമ്മാവനെ ഉപദ്രവിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാജസ്ഥാനിലെ ബാര്‍മര്‍ ഗ്രാമത്തിലെ ശ്രാവണ്‍…

Read More

സ്കൂൾ കലോത്സവം സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാഥിതി; വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിൽ  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാഥിതിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കലോത്സവത്തിനെത്തുന്ന വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇവരുടെ കയ്യിൽ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്ന് തവണ ജഡ്ജിയായവർക്ക് അവസരമുണ്ടാകില്ല എന്നും മന്ത്രി അറിയിച്ചു ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ, പ്രൊഫ. ശ്യം…

Read More

ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

മലപ്പുറം :മഞ്ചേരി നറുകരയിൽ ആളൊഴിഞ്ഞ കവുങ്ങിൻ തോട്ടത്തിൽ മൃതദേഹം കണ്ടെത്തി. അടുങ്ങും പുറത്ത് നിഷാന്ത് (29) ആണ് മരിച്ചത്.ഏകദേശം ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തോട്ടത്തിൽ മൃതദേഹം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നിലവിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണപ്പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരുന്നു. സമീപപ്രദേശങ്ങളിൽ നിന്ന് ആരെെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial