Headlines

വയനാട് ദുരന്തം, സമൂഹമാധ്യമത്തിൽ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ സമ്മതം അറിയിച്ച പോസ്റ്ററിൽ അശ്ലീല കമന്റ്; പ്രതി പിടിയിൽ

പാലക്കാട് : വയനാട് മഹാദുരന്തത്തിൽ മാതാവിനെ നഷ്ടപ്പെട്ട മകൾക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന സ്ത്രീയുടെ പോസ്റ്റിൽ അശ്ലീല കമന്റ്ഇട്ട യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Read More

പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണാന്ത്യം. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അയല്‍വാസികളായ മൂന്ന് പേര്‍ വിശേഷം പറഞ്ഞ് വീടിന്‍റെ സിറ്റൌട്ടിലിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിത അപകടം. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അയല്‍വാസിയായ ഉബെദുള്ള മരിച്ചത്. വീടിന്‍റെ മതില്‍…

Read More

വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് : വടകര വില്ല്യാപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിനുള്ളിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍മാര്‍ട്ട് എന്ന സ്ഥാപനത്തിന് സമീപത്തുള്ള കിണറാണ് പെട്ടെന്ന് താഴ്ന്നുപോയത്. ഈ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായി പച്ചക്കറികള്‍ വൃത്തിയാക്കുകയായിരുന്ന ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിണറിന് സമീപത്തെ മണ്ണ് ഇളകുന്നത് കണ്ട ഇവര്‍ ഉടന്‍ അവിടെ നിന്ന് മാറിയതിനാലാണ് രക്ഷപ്പെട്ടത്. കിണര്‍ ഇടിഞ്ഞത് സ്ഥാപനത്തിന് ഭീഷണിയായിട്ടുണ്ട്. താല്‍ക്കാലികമായി സ്ഥാപനം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. ഇവിടെ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്…

Read More

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു.

         ` പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 84 വയസായിരുന്നു. രാജ്യം പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി ആദരിച്ച വിഖ്യാത നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് യാമിനി കൃഷ്ണമൂര്‍ത്തി ഏഴ് മാസമായി ചികിത്സയിലായിരുന്നു. നാളെ 9 മണിക്ക് ഡല്‍ഹി ഹോസ് ഗാസിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പൊതുദര്‍ശനം നടക്കുക. ആന്ധ്രാ സ്വദേശിയാണ് യാമിനി. തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് യാമിനി ദീര്‍ഘകാലം ജീവിച്ചത്. തിരുമല തിരുപ്പതി…

Read More

ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും കഴിച്ച് ഉറങ്ങാൻ കിടന്നവരാണ് മരണപ്പെട്ടത്

ബെംഗളൂരു: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാര്‍വതി(17) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങള്‍ക്ക് അര്‍ധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുപേരും മരിച്ചു. വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് വ്യാഴാഴ്ച രാത്രി കുടുംബം കഴിച്ചതെന്നാണ് വിവരം. അര്‍ധരാത്രിയോടെ ഇവര്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് ഇവരെ റായ്ച്ചൂര്‍…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; പീഡിപ്പിച്ചത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ തൃശൂർ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തൃശൂർ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. കൊല്ലം പന്മന സ്വദേശി നിയാസ് ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോകാനുള്ള ശ്രമം നടത്തിയിരുന്നു. കൊല്ലം പന്മനയിലെ വീട്ടിൽ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആളൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു.

Read More

പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിന് രണ്ടു വർഷം തടവ്

മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടു വര്‍ഷം തടവ്. മുംബൈയിലെ പോക്‌സോ കോടതിയാണ് 24 വയസുകാരന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത് വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പോകുന്ന പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയെന്നാണ് കേസ്. 2019ലാണ് സംഭവം. കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് നിലവിളിച്ച് വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി യുവാവ് പറഞ്ഞ…

Read More

ഭർത്താവിൻ്റെ ചികിത്സക്ക് സഹായം ചോദിച്ചെത്തി; ഒന്നര ലക്ഷം കവർന്ന യുവതി അറസ്റ്റിൽ

തിരുവനന്തപുരം: ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും സഹായം ചോദിച്ചെത്തി ഒന്നരലക്ഷം രൂപ മോഷ്ടിച്ച യുവതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവാണ്‌ പന്തളം പൊലീസിന്റെ പിടിയിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെ ഒരു വീട്ടിൽ നിന്നാണ് പണം മോഷ്ടിച്ച് കടന്നത്. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി, മകളുടെ പഠനാവശ്യത്തിനും ഭർത്താവിന്റെ ചികിത്സയ്ക്കും എന്നും മറ്റും പറഞ്ഞു സഹായം തേടി. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർ ഡി ഏജൻറ്റായി ജോലി നോക്കുന്ന വീട്ടമ്മയെയും സമീപിച്ചത്. കളക്ഷൻ തുകയായ ഒരു…

Read More

പെൺ കുഞ്ഞിനു ജന്മം നൽകിയ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഭുവനേശ്വർ: പെൺകുഞ്ഞിനു ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഭുവനേശ്വറിലെ ഘടികിയ സ്വദേശിയായ സഞ്ജീഷ് ദാസ് എന്നയാൾക്കാണ് ഒഡിഷ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതും യുവതിയെ കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതും. 2022 ജൂൺ ഒൻപതിനാണ് സഞ്ജീഷ് ദാസ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു. ആറ് വയസുള്ള മൂത്ത പെൺകുട്ടിയെയും…

Read More

ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് സർക്കാർ ജീവനക്കാരെ കാശ്മീരിൽ പിരിച്ചു വിട്ടു

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് അഞ്ച് പൊലീസുകാരുള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ ഭരണകൂടം ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതില്‍ ആറാമത്തെയാള്‍ അധ്യാപകനാണ്. നാളുകളായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്, സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍മാരായ സെയ്ഫ് ദിന്‍, ഖാലിദ് ഹുസിയന്‍ ഷാ, ഇര്‍ഷാദ് അഹമ്മദ് ചാല്‍ക്കൂ, കോണ്‍സ്റ്റബിള്‍ റഹ്മത്ത് ഷാ, അധ്യാപകനായ നസാം ദിന്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്. പാക് അധീന ജമ്മുകശ്മീരിലെ കള്ളക്കടത്തു സംഘങ്ങളുമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial