മാനന്തവാടി: ആശുപത്രി ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ അച്ഛനും മകനും അറസ്റ്റില്‍. വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവൻ രഞ്ജിത്ത്(45), മകൻ ആദിത്ത് (20)എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരനെയാണ് ഇവർ മർദിച്ചത്.

കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്‌ടറെ കാണാനായാണ് പ്രതികൾ ആശുപത്രിയിലെത്തിയത്.
അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

