കൊച്ചി: തലയിണ വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വില്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. അസം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ജ്യോതി ജംങ്ഷനില്‍ നടത്തുന്ന തലയണക്കടയുടെ മറവില്‍ ആണ് ഇയാൾ ഹെറോയിന്‍ വില്‍പ്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിന്‍ പിടികൂടിയത്.
അസമില്‍ നിന്ന് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡിഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു. എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്

