കോഴിക്കോട് കടലുണ്ടി റെയിൽവെ ഗേറ്റിന് സമീപം എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വളളിക്കുന്ന് ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ (21) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു.
കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. അമ്മ പ്രതിഭ. സഹോദരന്‍ ആദിത്യ രാജേഷ്.


