ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലി നഗരങ്ങള്‍ തകര്‍ന്നു; വ്യാപക നാശനഷ്ടം

റാന്‍ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ വ്യാപക നാശനഷ്ടം. ടെല്‍ അവീവ്, റമത് ഗാന്‍, ഹോളോണ്‍, ബീര്‍ഷെബ എന്നിവിടങ്ങളില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ്‌ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 19ന് രാവിലെ ഇറാനില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് 20 ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ആക്രമണങ്ങളില്‍ 32 പേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേല്‍ അധികൃതരും സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലം ഒരു സൈനിക താവളമല്ല, മറിച്ച് ‘ഒരു ആശുപത്രി’ ആണെന്ന് ഇസ്രയേല്‍ സൈനിക അധികൃതര്‍ പറയുന്നു. ഇസ്രയേലിലെ നെഗേവ് മേഖലയുടെ പ്രധാന മെഡിക്കല്‍ കേന്ദ്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ലെബനനിലെ ലിതാനി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ മുതിര്‍ന്ന പീരങ്കി കമാന്‍ഡറായ യാസിന്‍ അബ്ദുല്‍ മൊനീം എസ്സെഡിനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. എസ്സെഡിന്‍ ഇസ്രയേലിനെതിരെ ഒന്നിലധികം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും ഹിസ്ബുള്ളയുടെ പീരങ്കി ശേഷി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചതായും സൈനിക വക്താവ് അവിചേയ് അദ്രെയ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: