ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. 2,089 പഴകിയ ബസുകൾ ആക്രിവിലയ്ക്കു വിറ്റ് നേടിയത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളിൽ ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണ് ഇങ്ങനെ വിറ്റത്. ഇതിൽ 2007-നു ശേഷമുള്ള അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്.
ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വാങ്ങാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിംഗ് കോർപ്പറേഷൻ മുഖേന ഓൺലൈൻ വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിൽ. 14.53 കോടി രൂപ. 2016-17 എൽ 1.77, കോടി, 2017-18 എൽ 8.07 കോടി, 2018-19 എൽ 5.09 കോടി, 2019-20 എൽ 1.36 കോടി, 2020-21 എൽ 75.25 ലക്ഷം, 225 ലക്ഷം, 2021 2023-24 ആറു കോടി എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിൽ ബസ് വിറ്റതിലൂടെ ലഭിച്ച തുക.
