തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരു കെഎസ്ആർടിസി. കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്, വെള്ളനാട്, പേരൂർക്കട എന്നീ യൂണിറ്റുകളിൽ നിന്നും മാർച്ച് 14 വരെ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ‘ആറ്റുകാൽ’ ക്ഷേത്രം സ്പെഷ്യൽ സർവ്വീസ് ബോർഡ് കൂടുതൽ സർവ്വീസുകൾ നടത്തും.
മാർച്ച് 5 മുതൽ ഈ യൂണിറ്റുകളിൽ നിന്നുള്ള സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളിൽ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും മാർച്ച് 12ന് ആരംഭിച്ച് 13 വരെ തീർത്ഥാടകരുടെ തിരക്ക് തീരുന്നതുവരെ തിരുവനന്തപുരത്തേക്ക് അധിക സർവ്വീസുകൾ നടത്തും. ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 4000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും. ഇവർക്ക് ഭക്ഷണം നൽകുന്ന സൗകര്യങ്ങൾ ഒരുക്കും.
