കല്‍പ്പറ്റ: ഭർത്താവിന്റെ അനുവാദമില്ലാതെ മൂത്ത മകളുടെ വിവാഹം നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ പിടികൂടി പോലീസ്. മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടിൽ എപി അഷ്‌റഫ് (50) ആണ് പിടിയിലായത്. എസ്ഐ പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു അഷ്‌റഫ്. ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോള്‍ഡറില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.സി.പി.ഒമാരായ സുനില്‍, ഷമീര്‍, സി.പി.ഒ വിപിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

