കുറ്റിപ്പുറം: സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. കുറ്റിപ്പുറം എടച്ചലം സ്വദേശി കുണ്ടിപരിതിയിൽ അബ്ദുറഹ്‌മാൻ എന്ന ബാപ്പുട്ടി (40) നെയാണ് തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതി നിർദേശത്തെ തുടർന്ന് ഇയാൾ ഡിവൈ.എസ്. പി ഓഫിസിൽ കിഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുബൈർ (40)നെ പിടികിട്ടാനുണ്ട്.
ഒളിവിൽ പോയ സുബൈർ തന്റെ വീട്ടിൽ വെച്ചാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടാം പ്രതിയായ അബ്ദുറഹ്‌മാനാണ് യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയത്. ഇക്കഴിഞ്ഞ ജനു വരിയിലാണ് ആദ്യപീഡനം നടക്കുന്നത്. മൊബൈൽ ഫോണിൽ പകർത്തിയ പീഡനദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

