നിർണായക വിധിയുമായി കേരള ഹൈക്കോടതി; ട്രാൻസ്ജെൻഡർ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും ഒഴിവാക്കും, പകരം രക്ഷിതാക്കള്‍

           കൊച്ചി : നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ട്രാൻസ്ജെൻഡർ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണം. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനന സർട്ടിഫിക്കറ്റിൽ അമ്മ”, “അച്ഛൻ എന്നീ ലിംഗപരമായ പദങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന് മാത്രം രേഖപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ്….

Read More

മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിസംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയ സംഭവത്തിൽ വിശദീകരവുമായി സ്കൂൾ അധികൃതർ. സ്കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമായി വിദ്യാർഥി മുടി വെട്ടിയതുകൊണ്ടാണ് ക്ലാസിൽ പ്രവേശിപ്പിക്കാതിരുന്നതെന്ന് പ്രിൻസിപ്പാള്‍ ഫാ. ഡോ. ശാന്തൻ ചരുവിൽ പറഞ്ഞു. മുടി നീളം കുറച്ച് വെട്ടണം എന്നതായിരുന്നു സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന നിർദ്ദേശം എന്നാൽ വിദ്യാർഥി ഇത് പാലിച്ചില്ലെന്നാണ് പ്രധാനാധ്യാപകന്റെ വാദം. നടപടികളിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം…

Read More

സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ 20 വയസ്സുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു

മുംബൈ: മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ 20 വയസ്സുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു. ശനിയാഴ്ച ജുഹു കോളിവാഡയിലെ ജുഹു ജെട്ടിയിൽ നിന്ന് കടൽ കാണാനെത്തിയ അനിൽ അർജുൻ രജ്പുത് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ആണ് അപകടം ഉണ്ടായത്. രാത്രി 8.17 ഓടെയാണ് മുംബൈ അഗ്നിശമന സേന സ്ഥലത്തി മൃതദേഹം കരക്കെത്തിച്ചത്. പ്രാഥമിക വിവരം വീണ, ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കടലിൽ പോയതാണ്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടൽ തീരത്തെ സായാഹ്നം ആസ്വദിക്കാനെത്തിയതായിരുന്നു യുവാവ്….

Read More

ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഇരുപതിനായിരം പിഴയും ശിക്ഷ വിധിച്ചു കോടതി

തൃശൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പുല്ലൂറ്റ് സ്വദേശി സുരേഷിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളജിലേക്ക് ബസിൽ പോകുകയായിരുന്നു വിദ്യാർഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസിൽ 19 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. പ്രതിക്ക്…

Read More

ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം  രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം ഇനി രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിതാവ്, മാതാവ് എന്നതിന് പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നാക്കി മാറ്റാമെന്നാണ് കോടതി പറഞ്ഞത്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ ഹര്‍ജിയിലാണ് ഈ ഉത്തരവ്. 2023 ഫെബ്രുവരിയിലാണ് സഹദ് – സിയ പവൽ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ട്രാന്‍സ് വ്യക്തിയായ…

Read More

തിരുവനന്തപുരം വെങ്ങാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യൻറെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ മഴപെയ്ത് തോർന്നതോടെ അസ്ഥികൂടം മണ്ണിൽ നിന്ന് പുറത്ത് കാണും വിധം കിടക്കുകയായിരുന്നു. വെങ്ങാനൂർ പനങ്ങോട് എലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. പറമ്പിൻ്റെ ഉടമസ്ഥൻ വിവരം അറിഞ്ഞതിനെ തുടർന്ന് എത്തിയിട്ടുണ്ട്. അസ്ഥികൂടം കണ്ടതോടെ യുവാക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷൻ്റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല. ഫോറൻസിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും. സംഭവത്തിൽ…

Read More

വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് സൈനികർ മരിച്ചു.

ഡൽഹി: വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് സൈനികർ മരിച്ചു. നാല് സൈനികരെ രക്ഷപ്പെടുത്തി. അതേസമയം ആറ് സൈനികരെ കാണാതായെന്നാണ് വിവരം. സൈനികരെ മാത്രമല്ല സാധാരണക്കാരായ ആളുകളെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. “കാണാതായ ആറ് പേരെ കണ്ടെത്താൻ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 71600 രൂപയായി. ഗ്രാമിന് 30 രൂപയും കൂടി. ഒരു ഗ്രാമിന് 8950 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വിപണി വില 7340 രൂപ. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 119 രൂപ. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണമാണ് ഇന്ത്യ. ഓരോ വർഷവും ടൺ…

Read More

വസ്തുതർക്കത്തെ ചൊല്ലി പട്ടാപകൽ യുവാവിനെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ പട്ടാപ്പകൽ 35 വയസ്സുള്ള ഒരാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ തവരഗേര പട്ടണത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. ചന്നപ്പ നരിനാൾ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. ബേക്കറിക്കുള്ളിൽ നിന്ന ചന്നപ്പയെ ഒരു സംഘം അക്രമികൾ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. വസ്തുതർക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു കൊലപാതകം. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട വസ്തുതകൾ പ്രതികൾക്ക് നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ…

Read More

അണ്ണാ സര്‍വകലാശാല ലൈംഗിക അതിക്രമക്കേസിലെ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ.

അണ്ണാ സര്‍വകലാശാല ലൈംഗിക അതിക്രമക്കേസിലെ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. തൊണ്ണൂറായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചെന്നൈ മഹിളാ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കുറ്റപത്രത്തില്‍ പറഞ്ഞ എല്ലാ കുറ്റകൃത്യങ്ങളും ഇയാള്‍ ചെയ്‌തെന്ന് തെളിഞ്ഞതായി കോടതി അറിയിച്ചു. പ്രതിക്ക് 30 വര്‍ഷത്തില്‍ കുറയാതെ ശിക്ഷ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 2024 ഡിസംബര്‍ 23നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial