തിരുവനന്തപുരം: പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ. തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിഎം മനോജിനെയാണ് സസ്പെൻഡ് ചെയ്തത്. 2011 ൽ മനോജ് വടകര എസ്ഐ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ നേരത്തേ മജിസ്ട്രേറ്റ് കോടതി മനോജിനെ ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബറിലാണ് മനോജിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.


