തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രഥമ സാധ്യത പട്ടികയിൽ കിറ്റെക്‌സ് എംഡി സാബു ജേക്കബും. എറണാകുളത്തും ചാലക്കുടിയിലുമാണ് സാബു ജേക്കബിനെ പരിഗണിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങൽ വി മുരളീധരൻ, പാലക്കാട് സി കൃഷ്ണകുമാർ എന്നിവർ സീറ്റ് ഉറപ്പിച്ചതാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ആദ്യ പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ കുമ്മനത്തിന് പുറമേ പി.സി ജോർജ്, ഷോൺ ജേർജ് എന്നിവരുടെ പേരുകളുമുണ്ട്
എറണാകുളത്ത് അനിൽ ആൻ്റണി, മേജർ രവി, അൽഫോൺസ് കണ്ണന്താനം. ചാലക്കുടിയിൽ എ.എൻ രാധാകൃഷ്‌ണനും മേജർ രവിയും ബി ഗോപാലകൃഷ്ണണനും. കാസർകോട് പി.കെ കൃഷ്ണദാസ്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രന് പുറമേ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷയും പരിഗണനയിലുണ്ട്. കണ്ണൂരിൽ കോൺഗ്രസ് വിട്ട് എത്തിയ സി രഘുനാഥിനാണ് മുൻതൂക്കം. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ഈ പ്രാഥമിക പട്ടികയിന്മേൽ കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമുള്ള മാറ്റങ്ങളോടെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചശേഷമാകും പട്ടിക പുറത്തിറക്കുക

