റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷിച്ച്
മടങ്ങുകയായിരുന്ന സഹോദരിമാരെ ബി.ജെ.പി
നേതാവിന്റെ മകന്റെ നേതൃത്വത്തിൽ
കൂട്ടബലാത്സംഗം നടത്തി. പ്രതികളായ 10 പേരെയും അറസ്റ്റ് ചെയ്തു. സഹോദരിമാരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ് . വ്യാഴാഴ്ചരാത്രിയാണ് സംഭവം നടന്നത്. 19ഉം 16ഉം വയസുള്ള സഹോദരിമാർ രക്ഷാബന്ധൻ
ആഘോഷത്തിന് ശേഷം മറ്റൊരാളോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ വെച്ച് മൂന്ന് പേർ ഇവരെ തടഞ്ഞുനിർത്തി. പിന്നാലെ നാല് ബൈക്കുകളിലായി ഏഴ് പേർ കൂടിയെത്തി.
വിദ്യാർത്ഥികളുടെ കൂടെയുണ്ടായിരുന്നയാളെ മർദിക്കുകയും കത്തി ചൂണ്ടിഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് സഹോദരിമാരെ കൊണ്ടുപോയി
കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 10 പ്രതികളെയും പിടികൂടിയതായി റായ്പൂർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മുഖ്യപ്രതിയായ പൂനം താക്കൂർ സ്ഥലത്തെ ബി.ജെ.പി നേതാവായ ലക്ഷ്മിനാരായണൻ സിങ്ങിന്റെ മകനാണ്. കൊലക്കുറ്റം, ബലത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നേരത്തെയുണ്ട്. ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.
