ഹരിപ്പാട്: ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിക്കും ബിജുവുമാണ് പിടിയിലായത്. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തിലാണ് പ്രതികൾ സ്വർണ്ണമെന്ന വ്യാജേന ചേമ്പ് വച്ചത്. രണ്ടുമാസം മുന്‍പായിരുന്നു സംഭവം. പണയംവച്ച് കിട്ടിയ പണവുമായി ഇരുവരും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാന കേസില്‍ പ്രതിയാണ് ഇരുവരും.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം ഉണ്ടാക്കി പണയം വയ്ക്കാന്‍ നല്‍കുന്ന മുഖ്യ സൂത്രധാരകർ ആണ് പ്രതികൾ. ഒരു പവന്‍ സ്വര്‍ണാഭരണം ഉണ്ടാക്കാന്‍ 12,000 രൂപ ചെലവ് വരും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ആഭരണം 15,000 മുതല്‍ 25,000 രൂപവരെ വിലയ്ക്ക് ആളുകള്‍ക്ക് നല്‍കി അവരെക്കൊണ്ട് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് 40,000 രൂപ മുതല്‍ 55,000 രൂപവരെ വാങ്ങി കബളിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തുകൊണ്ടിരുന്നത്.
വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ
കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ പണയം വയ്ക്കാനുള്ള സ്വര്‍ണാഭരണം നല്‍കിയത് കണ്ണൂര്‍ സിദ്ദിഖ് എന്നറിയപ്പെടുന്ന സിദ്ധിക്കാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ സ്വര്‍ണാഭരണം ഉണ്ടാക്കി നല്‍കുന്ന ബിജുവിനെയും തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
