Headlines

തൃശൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതി മരിച്ച സംഭവം; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: തൃശൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച മുഹ്‌സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സർജൻ ശിപാർശ ചെയ്തു. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ…

Read More

കൊച്ചിയിലെ ഹോട്ടലിൽ താമസിച്ചിരുന്ന യുവതിയെയും യുവാവിനെയും നർകോട്ടിക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് പണവും ഐഫോണും കവർന്നു, 3 പേർ അറസ്റ്റിൽ

        കൊച്ചി : നർകോട്ടിക് സെൽ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ചേർത്തല വയലാർ സ്വദേശിയായ എൻകെ അമൽ (26), പള്ളുരുത്തി കാട്ടത്തറയിലെ ഭവൻ (36), ഇടുക്കി പാറപ്പുഴയിലെ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. പ്രതികളെ വയലാർ, പൊന്നുരുന്നി, കാക്കനാട് എന്നിവിടങ്ങളിൽ നിന്നായി വ്യത്യസ്ത ദിവസങ്ങളിലായി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവും വടകര സ്വദേശിയായ യുവതിയും ഈ മാസം…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതികൾ പിടിയിൽ

       പുൽപള്ളി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടുയുവതികളെ പുൽപള്ളി പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറമ്പിൽ ബീന (37), തൃശൂർ ചാലക്കുടി കുറക്കുന്നേൽ ശ്രീമോൾ (37)എന്നിവരാണ് അറസ്റ്റിലായത്. കാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവിൽ ഏഴുപേരിൽനിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി….

Read More

അറബി പണം നൽകുമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി; അറബി അസൈനാർ പിടിയിൽ

കോഴിക്കോട്: അറബിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് വടക്കുമുറി സ്വദേശിയായ നടുവത്ത് ചാലിൽ അസൈനാർ (66) ആണ് പിടിയിലായത്. ‘അറബി അസൈനാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് പിടികൂടിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ വർഷം നവംബർ 25-നാണ്…

Read More

സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വിഴിഞ്ഞം: സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വെങ്ങാനൂർ സ്വദേശി മനോജിനെയാണ് (33) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജനൽ കമ്പി മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറാണ് പ്രതിയെ പോലീസിന് മുന്നിൽ കുടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ…

Read More

കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

കഴക്കൂട്ടം : കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് സ്വർണം ലേലം പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപ കുമാരിയെയാണ് (41) കഴക്കൂട്ടം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഫിസിൽ പിടിച്ചെടുക്കുന്നസ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാം എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽ നിന്ന്…

Read More

പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചു;കേസില്‍ സർക്കാർ ഡോക്ടർ അറസ്റ്റിൽ

ഊട്ടി: പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സർക്കാർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു നീലഗിരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ഓം പ്രകാശാണ് പിടിയിലായത്. ഊട്ടി വനിതാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സർവകലാശാലാ അധികൃതരുമായി തനിക്ക് സ്വാധീനമുണ്ടെന്നും മാർക്ക് കൂട്ടിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഡോക്ടർ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വിദ്യാർഥിനിയുടെ ആരോപണം….

Read More

മറ്റൊരു യുവാവിനൊപ്പം  യാത്രചെയ്ത യുവതിയെ കൊല്ലാൻ ശ്രമം :  പ്രതിശ്രുത വരൻ അറസ്റ്റിൽ

മലപ്പുറം : പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട് പ്രകോപിതനായ യുവാവ് ഇവരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്‌മിലിനെയാണ് കൊലപാതക ശ്രമത്തിന് നിലമ്പൂർ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിൽ വെച്ചാണ്  സംഭവം അരങ്ങേറിയത്. അശ്മിലുമായി യുവതിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണ്. ഇതിനിടെയാണ് രാത്രി മറ്റൊരു യുവാവിനൊപ്പം ഇവർ ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്വന്തം കാറിൽ…

Read More

തൊഴുത്തിൽ ഉണ്ടുറങ്ങി അടിമയായി 65കാരൻ, പൊലീസ് മോചിപ്പിച്ചു; ‘യജമാനത്തി’ അറസ്റ്റിൽ

മംഗളൂരു: കാലികൾക്കൊപ്പം ജോലി ചെയ്തും തൊഴുത്തിൽ ഉണ്ടുറങ്ങിയും യൗവനം ഹോമിച്ച പ്രാക്തന ഗോത്ര വർഗ്ഗക്കാരനായ കൊറഗന് വാർധക്യത്തിൽ അടിമപ്പണിയിൽ നിന്ന് മോചനം. ഉഡുപ്പി ജില്ലയിൽ കുന്താപുരം താലൂക്കിൽ കന്യാന ഗ്രാമത്തിൽ ഹെമ്മാഡിയിലെ രജനി ഷെട്ടിയുടെ(60) വീട്ടിൽ നിന്നാണ് നാഗയെ(65) പൊലീസ് മോചിപ്പിച്ചത്. രജനിയെ കുന്താപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. കന്യാന ഗ്രാമത്തിൽ താമസിക്കുന്ന നാഗയെ ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഷാനപ്പ ഷെട്ടി എന്നറിയപ്പെടുന്ന സുബ്ബണ്ണ ഷെട്ടിയുടെ ഹെമ്മാഡിയിലെ വീട്ടിലേക്ക് കൊണ്ടുവന്നതായി…

Read More

കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ട സംഭവം; ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ട ഒഡീഷ സ്വദേശി പിടിയിൽ. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയായിരുന്നു പള്ളിക്ക് തീയിട്ടത്. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial