പി.എം.ശ്രീ നടപ്പാക്കാത്തതിനെച്ചൊല്ലി സമഗ്രശിക്ഷാ കേരളയ്ക്കുള്ള (എസ്.എസ്.കെ.) ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെ അധ്യാപകപരിശീലനം വഴിമുട്ടി

തിരുവനന്തപുരം: പി.എം.ശ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കാത്തതിനെച്ചൊല്ലി സമഗ്രശിക്ഷാ കേരളയ്ക്കുള്ള (എസ്.എസ്.കെ.) ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെ അധ്യാപകപരിശീലനം വഴിമുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്.സി.ഇ.ആർ.ടി.ക്കാണ് വേനലവധിക്കാല പരിശീലനത്തിനുള്ള ചുമതല. അധ്യാപകപരിശീലനത്തിനായി എല്ലാ വർഷവും രണ്ടുകോടി രൂപ എസ്.എസ്.കെ. അനുവദിക്കാറുണ്ട്. പി.എം.-ശ്രീയുടെ പേരിൽ കേന്ദ്രഫണ്ട് നിലച്ചതിനാൽ, എസ്.എസ്.കെ. പ്രവർത്തനം സ‌തംഭിച്ച സ്ഥിതിയിലാണ്. കഴിഞ്ഞവർഷം സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കാരവും പരിശീലനവും തയ്യാറെടുപ്പുകളുമൊക്കെയായി മൊത്തം നാലേമുക്കാൽ കോടി രൂപ എസ്.സി.ഇ.ആർ.ടി.ക്ക് ചെലവുവന്നിരുന്നു. അധ്യാപകപരിശീലനത്തിന് എസ്.എസ്.കെ. രണ്ടുകോടി അനുവദിച്ചെങ്കിലും അധികച്ചെലവ് വന്നതിനാൽ രണ്ടേമുക്കാൽ കോടിയുടെ…

Read More

സിപിഐ എതിർപ്പ് മറിക്കടന്ന് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച് കേരളം

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടതായി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനുവേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തടഞ്ഞുവെച്ചിരുന്ന ഫണ്ടുകൾ ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. 1500 കോടി രൂപ എസ്എസ്എകെയ്ക്ക് നൽകുമെന്നും അറിയിപ്പുണ്ട്. മൂന്ന് തവണ മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തിരുന്നു. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. വിഷയത്തിൽ സിപിഐയുടെ തുടർനടപടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial