ഗവര്‍ണ്ണര്‍- എസ്‌എഫ്‌ഐ പോര് മുറുകുന്നു, ഗവർണ്ണർക്കെതിരെ കൂടുതല്‍ കാമ്പസുകളില്‍ ബാനറുകള്‍

തിരുവനന്തപുരം: ഗവര്‍ണര്‍- എസ്‌എഫ്‌ഐ പോര് മുറുകുന്നതിനിടെ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൂടുതല്‍ കോളജ് കാമ്പസുകളില്‍ ബാനറുകള്‍.തിരുവനന്തപുരം സംസ്‌കൃത കോളജ്, പന്തളം എന്‍എസ്‌എസ് കോളജ്, കാലടി ശ്രീശങ്കര സര്‍വകലാശാല എന്നിവിടങ്ങളിലെല്ലാം ഗവര്‍ണ്ണര്‍ക്കെതിരെ എസ്‌എഫ്‌ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിസ്റ്റര്‍ ചാന്‍സലര്‍, നിങ്ങളുടെ വിധേയത്വം സര്‍വകലാശാലകളോട് ആയിരിക്കണം, സംഘപരിവാറിനോട് ആയിരിക്കരുത് എന്നാണ് സംസ്‌കൃത കോളജ് കവാടത്തില്‍ കറുത്ത തുണി കൊണ്ടുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. മസ്തിഷ്‌കത്തിന് പകരം മനുസ്മൃതിയെങ്കില്‍ ഗവര്‍ണ്ണറേ തെരുവുകള്‍ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് ശ്രീശങ്കരയില്‍ ഉയര്‍ത്തിയ…

Read More

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി; ജില്ലാ പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തു. എസ്എഫ്ഐ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാത്രിയോടെയാണ് പൊലീസ് ബാനർ നീക്കം ചെയ്തത്. ബാനറുകള്‍ മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയെങ്കിലും മാറ്റിയിരുന്നില്ല. അതിൽ ആക്രോശിച്ചുകൊണ്ടാണ് ഗവർണർ പൊലീസുകാരോട് പെരുമാറിയത്. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്. ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു…

Read More

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ; വൻ പോലീസ് സുരക്ഷയിൽ സർവകലാശാല

തേഞ്ഞിപ്പാലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തി. ഗവർണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലിസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല ക്യാമ്പസിൽ വൻ പൊലീസ് സന്നാഹമേർപ്പെടുത്തി.

Read More

രണ്ടും കൽപ്പിച്ച് ഗവർണർ; എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ 124-ാം വകുപ്പ് ചുമത്തി

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തിൽ ഡിജിപിയെ വിളിച്ച് കർശന നിർദേശം നൽകി ഗവർണർ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചുമത്തി. ഗവർണറുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർക്കെതിരെ പൊലീസ് നേരത്തെ ചുമത്തിയ കുറ്റം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ്…

Read More

ഗവർണ്ണർക്കെതിരേ പ്രതിഷേധം: 19 എസ്എഫ്ഐ പ്രവര്‍ത്തകർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിക്കുകയും വാഹനത്തിനു നേരേ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണ്ണര്‍ക്കെതിരെ മൂന്ന് സ്ഥലത്താണ് കരിങ്കൊടിപ്രതിഷേധവും ആക്രമണശ്രമവും ഉണ്ടായത്. പാളയത്ത് ഗവർണ്ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തു വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇനി ഇവർക്കെതിരേ ഏത്…

Read More

ഗവർണർക്കെതിരെ എസ് എഫ് ഐ ശക്തമായ സമരം നടത്തും; പി എം ആർഷോ

തിരുവനന്തപുരം: സർവകലാശാലകളുടെ ഗവേർണിങ് ബോഡി സംഘപരിവാറിന്റെ കൈവശം എത്തിക്കുന്നതിനുള്ള നീക്കമാണ് ഗവർണറുടേതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഇതിനെതിരെ സമരം ശക്തമായി നടത്തുമെന്നും പറഞ്ഞു. ഗവർണറെ എസ്എഫ്ഐ കരിങ്കൊടി കാണിച്ച സംഭവത്തിൽ സംസാരിക്കവെയായിരുന്നു ആർഷോയുടെ പ്രതികരണം. സംഘപരിവാറിന്റെ തൊഴുത്തിൽ കേരളത്തിലെ സർവകലാശാലകളെ കെട്ടാൻ എസ്. എഫ് .ഐ അനുവദിക്കില്ലെന്നും ആർഷോ. ‘‘ ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയും പാർട്ടിയും ഇല്ല. കരിങ്കൊടി പ്രയോഗം ഉൾപ്പെടെയുള്ള സമര മാർഗങ്ങളുമായി എസ്എഫ്ഐ…

Read More

ബുധനാഴ്ച സംസ്ഥാന വ്യാപക പഠിപ്പ്മുടക്ക് ആഹ്വാനം ചെയ്‌ എസ്എഫ്എ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്എ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കും എന്ന് അറിയിച്ചു.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്. ഡിസംബർ 6ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. ഗവർണർ വസതിയായ രാജ് ഭവൻ വളയാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് വക്താവായി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ പ്രതിഷേധാർഹമാണ്.

Read More

വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സമരം; എം. സ്വരാജിനും എ.എ റഹീമും കുറ്റക്കാർ, ശിക്ഷവിധിച്ച് കോടതി

തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയ്ക്കും എം. സ്വരാജിനും ഒരു വര്‍ഷത്തെ തടവിനും 5000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരു നേതാകളും കുറ്റകാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍…

Read More

ഹൈക്കോടതി നിര്‍ദേശമനുസരിച്ച് റീ പോളിങ്; കുന്ദമംഗലത്ത് കെഎസ്‌യു മുന്നണിക്ക് വിജയം

കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റീ പോളിങില്‍ കെഎസ്‌യുവിന് വിജയം. കോളേജ് ചെയര്‍മാനായി പിഎം മുഹസിനെ തെരഞ്ഞടുത്തു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരന്നു റീപോളിങ് നടത്തിയത്. ഇതോടെ എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെ എസ് യു –…

Read More

ചടയമംഗലം നിയോജകമണ്ഡലത്തിലെ ഒരുപഞ്ചായത്തിലും ഒറ്റയ്ക്കുനിന്നാൽ സി.പി.എം ജയിക്കില്ല; സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ

കൊല്ലം: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ. സിപിഐ – സിപിഎം സംഘർഷം നിലനിൽക്കുന്ന കടയ്ക്കലിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഗുണംചെയ്യുക വർഗീയ ഫാസിസ്റ്റ് ശക്തികൾക്കാണെെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫാസിസത്തിനെതിരേ ഒരുമിച്ചു പോരാടേണ്ട സമയത്ത് കമ്പിപ്പാര, വടിവാൾ, ബോംബ് രാഷ്ട്രീയമാണ് സി.പി.ഐക്കെതിരേ സി.പി.എം. നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം വളർത്തുന്ന ക്രിമിനലുകൾ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial