ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ് സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളിൽ കപ്പലണ്ടി മിഠായി നൽകി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്.
കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു. ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും കാലപ്പഴക്കം വന്ന കപ്പലണ്ടി മിഠായി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനീകരമാകുമെന്നും അസുഖങ്ങള്‍ വരുന്നുവെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. കപ്പലണ്ടി മിഠായിയില്‍ ഉയര്‍ന്ന തോതില്‍ അപൂരിത കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് കലബുറഗി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. പകരം പൂരക പോഷകാഹാരമായി മുട്ടയോ വാഴപ്പഴമോ വിതരണം ചെയ്യാൻ സ്കൂളുകൾക്ക് ഉത്തരവ് നൽകി.
