ബെംഗളൂരു: ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയതായി പരാതി. കർണ്ണാടക ചാമരാജ് നഗറിൽ പരമശിവമൂർത്തി (32) ആണ് ജീവനൊടുക്കിയത്. തലമുടി കുറഞ്ഞതിന് ഭാര്യയുടെ കല്യാണം കഴിഞ്ഞ നാൾ മുതൽ പരിഹസിക്കാറുണ്ട്, ഭാര്യയുടെ നിരന്തരമായ കളിയാക്കലുകൾ മാനസിക സമ്മർദത്തിലാക്കിയെന്നും ആത്മഹത്യാകുറിപ്പിൽ.
‘മറ്റൊരാളെ വിവാഹം ചെയ്താൽ മതിയായിരുന്നു. നിങ്ങൾക്ക് മുടിയില്ല. ഭർത്താവാണെന്നു പറയാൻ എനിക്ക് നാണക്കേടാണ്. നികൾക്കെന്താ മുടി വളരാത്തതെന്നും ഭാര്യ പറഞ്ഞതായി കുറിപ്പിൽ യുവാവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം ഭാര്യയിൽ നിന്നും അവഹേളനങ്ങൾ ഏറ്റുവാങ്ങിയതായി യുവാവിൻ്റെ അമ്മ പോലീസിനോട് പറഞ്ഞു. മരിച്ച പരമശിവയുടെ കുടുംബം നൽകിയ പരാതിയിൽ ഭാര്യ മമതയ്ക്കെതിരെ ചാമരാജ് നഗർ പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരഭിച്ചുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
