മലപ്പുറം: ചില്ലറ വിൽപ്പന നടത്താനായി കൈവശം വെച്ച വിദേശ മദ്യവുമായി യുവാവ് പിടിയിലായി. എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി കാപ്പില്‍ വീട്ടില്‍ ചന്ദ്രനാണ് (42) അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന അഞ്ച് ലിറ്റര്‍ വിദേശ മദ്യം പോലീസ് പിടികൂടി. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംശയകരമായി കണ്ട യുവാവിനെ പോലീസ് പരിശോധിച്ചപ്പോളാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്. ബിവറേജസില്‍ നിന്നും വാങ്ങിയ മദ്യം നാട്ടില്‍ ചില്ലറ വില്‍പന നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് ചന്ദ്രനെ പോലീസ് പിടികൂടുന്നത്
മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ എ സി മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം രമേഷ്, ശരീഫ് തോടേങ്ങല്‍, എ എസ് ഐമാരായ കെ വിനോദ്, സിന്ധു വെള്ളേങ്ങര, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷംസുദ്ദീന്‍ വായലോങ്ങര, പ്രിയജിത്ത് തൈക്കല്‍, വിജയന്‍ കപ്പൂര്‍, സി പി ഒ ശ്രീജിത്ത്, ഹോം ഗാര്‍ഡ് ജോണ്‍, അരവിന്ദാക്ഷന്‍ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
