ഭാര്യയെ കൊലപ്പെടുത്തി 4 വർഷം ഒളിവുജീവിതം; LPG സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ മുൻസൈനികൻ അറസ്റ്റിൽ
ഭോപ്പാൽ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ നാല് വർഷം ഒളിവിൽ കഴിഞ്ഞിരുന്ന മുൻ സൈനികൻ അറസ്റ്റിൽ. ഇന്ത്യൻ കരസേന ക്യാപ്റ്റനായിരുന്ന സന്ദീപ് തോമറാണ് അറസ്റ്റിലായത്. എൽപിജി സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ മദ്ധ്യപ്രദേശിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് സന്ദീപിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി അന്വേഷിച്ചെങ്കിലും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് ഇയാളുടെ…

