തൃശ്ശൂരിൽ മാലിന്യക്കുഴിയിൽ വീണ കാട്ടാന ചരിഞ്ഞു നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം

തൃശ്ശൂർ: മൂന്ന് മണിക്കൂർ നീണ്ട സാഹസിക ദൗത്യം പരാജയപ്പെട്ടു. സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘത്തിന്റെ മണിക്കറുകൾ നീണ്ട സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്‌ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.

ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയർ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകൾ ഉയർത്തുകയും തലയുയർത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഏറെ നേരമായി കുഴിയിൽ അകപ്പെട്ടതിനാൽ ക്ഷീണിതനായിരുന്നു കുട്ടിയാന. കയർ ഇട്ടുനൽകിയെങ്കിലും എഴുന്നേൽക്കാൻ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയിൽ തന്നെ കിടക്കുകയായിരുന്നു.

പാലിപ്പിള്ളി എലിക്കോടായിരുന്നു കുട്ടിയാന സെപ്റ്റിക് ടാങ്കിൽ വീണത്. എലിക്കോട് നഗറിൽ റാഫി എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: