ജറൂസലം: ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിൽ രണ്ട് ആക്രമണങ്ങൾ നടന്നു. ഇവിടെ രണ്ട് സ്ത്രീകളും അവരുടെ നാല് മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകളിലൊരാൾ ഗർഭിണിയായിരുന്നുവെന്ന് അൽ അഖ്സ ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ച കുട്ടികൾ ഒന്നുമുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലുണ്ടായ ഇരട്ട ആക്രമണങ്ങളിലാണ് 12 പേർ കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ ഏഴിനാരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 46,645 ആയി ഉയർന്നു. 110,012 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ഇസ്രായേൽ ആക്രമണം സമാധാന കരാർ ആസന്നമാണെന്ന സൂചന നൽകുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.
