തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം. പിതാവിനെ മക്കൾ സമാധിയിരുത്തിയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യയും മക്കളും ആവർത്തിച്ചു പറയുന്നത്. മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെൻ്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. കുടുംബങ്ങളുടെ മൊഴിയിലടക്കം പോലീസിന് സംശയങ്ങളുണ്ട്. മരണ വാർത്ത പുറത്ത് അറിയാനിടയായ നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. പിതാവ് കഴിഞ്ഞ വ്യാഴാഴ്ച ‘സമാധി’യായെന്നാണ് കുടുംബം പറയുന്നത്. അന്ന് വൈകീട്ട് ആലുംമൂടിലെ ഒരു സ്ഥാപനത്തിൽ നിന്നും മരണ അറിയിപ്പിന്റെ കളർ പ്രിൻ്റ് എടുത്ത് അടുത്ത ദിവസം രാവിലെ വീട്ടിലെ ഗേറ്റിനു മുമ്പിൽ ഒട്ടിച്ചെന്നാണ് മക്കളുടെ മൊഴി.
രണ്ട് ദിവസത്തിനുള്ളിൽ പൊലിസ് തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. നിയമപരമായി ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ നേതൃത്വത്തിൽ കല്ലറ പൊളിക്കാൻ പോലീസ് എത്തിയിരുന്നുവെങ്കിലും കുടുംബത്തിന്റെ പ്രതിഷേധത്തെതുടർന്ന് മടങ്ങി പോവുകയായിരുന്നു. ചില ഹൈന്ദവ സംഘടനകളും ഇവർക്ക് പിന്തുണയുമായി എത്തിയതോടെ സംഭവം വലിയ വിവാദമായി. എന്നാൽ കല്ലറ തുറന്ന് പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലിസ്
