കുവൈറ്റ് : രാജ്യത്തെ ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കുവൈറ്റ്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തുപോയാൽ ഗുരുതര ട്രാഫിക് നിയമലംഘനമായിട്ടാണ് കണക്കാക്കുക. ഏപ്രിൽ 22 മുതലാണ് കുവൈറ്റിൽ പുതുക്കിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരുന്നത്.
പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തുപോയാൽ ഗുരുതര ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025 കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു. വാഹനത്തിൽ കുട്ടിയെ തനിച്ചാക്കി പോയ ശേഷം എന്തെങ്കിലും അപകടം സംഭവിച്ചാൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമപ്രകാരം ഡ്രൈവർ ഉത്തരവാദിയായിരിക്കും.
10 വയസിന് താഴെയുള്ള കുട്ടികളെ പിൻ സീറ്റിൽ ഇരുത്തണമെന്നും ശരിയായ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ചാൽ ആറ് മാസം വരെ തടവോ 500 ദിനാർ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം.
