Headlines

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്‍ഡ്യ സഖ്യവുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

‘വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കും. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ല. അത് കൊണ്ടാണ് ഞങ്ങള്‍ വിശാവദാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചത്. പൊതുതെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു ഇന്‍ഡ്യ മുന്നണി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു സഖ്യവുമില്ല.’, അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

പഞ്ചാബിലും ഗുജറാത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഡല്‍ഹിയിലെ തോല്‍വിയില്‍ ഞെട്ടലിലായിരുന്ന ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഈ രണ്ട് ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും. അതിന് പിന്നാലെയാണ് ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്നുള്ള പ്രഖ്യാപനം. എന്നാല്‍ ഇൌ തീരുമാനം ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്‍റെ വിജയ പ്രതീക്ഷകളെ തകര്‍ക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: