കളഞ്ഞ് പോയ സ്വർണം തിരുകിട്ടാറുള്ളത് വളരെ അപൂർവമാണ്. എന്നാൽ വളരെ സന്തോഷം നൽകുന്ന ഒരു സംഭവം നടന്നിരിക്കുകയാണ് കാസർഗോഡ് ജില്ലയിൽ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൊയിനാച്ചി-പറമ്പ് യാത്രാ മദ്ധ്യേ ബസിൽ വെച്ച് തന്റെ ഭാര്യയുടെ താലി മാല നഷ്ടപ്പെട്ട വിവരം ദാമോദരന്‍ വാട്സാപ്പിൽ പങ്കുവെച്ചിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം കളഞ്ഞ് പോയ താലി മാല സ്വന്തം വീടിന്റെ സിറ്റൗട്ടിൽ പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു കത്തും. ഏതോ ഒരു അജ്ഞാതൻ ആണ് അവിടെ കൊണ്ടുവെച്ചത്.
കത്തിൽ മാല കൈവശം വെച്ച സമയത്ത് നെഗറ്റീവ് ഫീൽ ഉണ്ടായെന്നും, ഇത്രയും ദിവസം മാല കൈവശം വെച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്നും പറയുന്നു. മാല തിരികെ ലഭിച്ച വിവരം ദാമോദരൻ തന്നെയാണ് പങ്കുവെച്ചത്. മാല നഷ്ടപ്പെട്ട വിവരം ഷെയര്‍ ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നാല് പവന്‍ സ്വര്‍ണം ഉടമയുടെ വീട്ടിലെത്തിച്ച, കത്ത് എഴുതിയ അജ്ഞാതന്‍ ആര് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

