യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഇറാൻ. ആറ് സൈനികർ കൊല്ലപ്പെട്ടു എന്ന അമേരിക്കയുടെ വാദത്തിനിടെയാണ് ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കണക്കുമായി രംഗത്ത് വന്നിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. യുദ്ധത്തിൽ പ്രവേശിക്കാനുള്ള വാഷിംഗ്‌ടണിന്റെ തീരുമാനം രൂപപ്പെടുത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിച്ചുവെന്ന് ആരോപിക്കുകയും ചെയ്‌തു. നെതന്യാഹുവിന്റെ കോമാളിത്തരങ്ങളിൽ ട്രംപ് വീണുപോയെന്നും ഇറാനുമായുള്ള അന്യായമായ ഒരു യുദ്ധത്തിലേക്ക് അദ്ദേഹം അമേരിക്കൻ ജനതയെ വലിച്ചിഴയ്ക്കുകയാണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ
“നെതന്യാഹുവിന്റെ കോമാളിത്തരമായ പ്രവൃത്തികളിൽ ട്രംപ് ആകൃഷ്ടനായി. അമേരിക്കൻ ജനതയെ ഇറാനുമായുള്ള അന്യായമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു,” ലാരിജാനി എഴുതി.


