കൊച്ചി: ഇൻഷൂറൻസ് തുക ലഭിക്കാൻ 24മണിക്കൂർ ആശുപത്രിയിൽ കിടക്കണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ആണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ ആശുപത്രി വാസം ഇല്ലാത്ത കാരണത്താൽ ഒ പി ചികിത്സയായി കണക്കാക്കി ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചതിനെതിരായ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.
ആധുനിക സാങ്കേതിക വിദ്യയും റോബോ ട്ടിക് സർജറിയും വ്യാപകമായ കാലഘട്ട ത്തിൽ ആരോഗ്യ ഇൻഷ്വറൻസ് ലഭിക്കുന്ന തിന് 24 മണിക്കൂർ ആശുപത്രിവാസം വേ ണമെന്ന ഇൻഷ്വറൻസ് കമ്പനികളുടെ നി ബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്. കിടത്തി ചികിത്സ ആവശ്യ മുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമ യത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്ന് എറണാകുളം ജി ല്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വ്യക്തമാക്കി.
എറണാകുളം മരട് സ്വദേശി ജോൺ മിൽട്ട ൺ ആണ് പരാതിയുമായി ഉപഭോക്തൃ തർ ക്ക പരിഹാര കമീഷനെ സമീപിച്ചത്. മിൽട്ട ന്റെ അമ്മയുടെ ഇടത് കണ്ണിന്റെ ശസ്ത്രക്രി യ എറണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ ചെയ്തു. ശസ്ത്രക്രിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരുന്നതിനാൽ ഒരു ദിവസം പോലും ആശുപത്രിയിൽ കിടക്കേണ്ടി വന്നില്ല.
ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിന് വേണ്ടി ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ ഒ പി ചികിത്സയ്ക്കായി കണക്കാക്കി ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു.
തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിയിൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്.
മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷുറൻസ് റെ ഗുലേറ്റി അതോറിറ്റിയുടെ സർക്കുലറും കമ്മീഷൻ പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57, 720 രൂപ ഒരു മാസത്തിനകം നൽകാൻ ഇൻഷൂറൻസ് കമ്പനിയോട് കമ്മീഷൻ ഉത്തരവിട്ടു.