പുറത്തൂർ:പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിയിൽ അടിയേറ്റ് ഓടിയ യുവാവ് രക്തംവാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പ്രാവ് വളർത്തലുമായി ബന്ധപ്പെട്ട തർക്കം.കാട്ടിലപ്പള്ളി കൊമ്പൻതറയിൽ മുഹമ്മദ്കുട്ടിയുടെ മകൻ സാലിഹ് (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സാലിഹിന്റെ വീടിനു സമീപത്തെ ഒരു വീട്ടുവളപ്പിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. അയൽവാസികൾ ഉൾപ്പെടെയെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. സാലിഹ് ഉപയോഗിച്ചിരുന്ന കാർ മൃതദേഹം കണ്ടെത്തിയ വീടിന് നൂറു മീറ്ററിനപ്പുറം തകർക്കപ്പെട്ട നിലയിൽ കിടപ്പുണ്ട്. .
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പ്രാവുവളർത്തലുമായി ബന്ധപ്പെട്ട് രാത്രി പടിഞ്ഞാറേക്കര നായർതോട്ടിൽ സാലിഹും മറ്റു ചിലരും തമ്മിൽ സംഘർഷമുണ്ടായി.അതിന്റെ പ്രതികാരത്തിൽ അവർ സംഘം ചേർന്നെത്തി സാലിഹിനെ മർദിച്ചു. മരവടികൊണ്ട് അടിയേറ്റ സാലിഹ് ഓടിരക്ഷപ്പെട്ടു.വീട്ടുവളപ്പിലേക്ക് ഓടിയെത്തിയ സാലിഹ് അവിടെക്കിടന്ന് രക്തംവാർന്ന് മരിക്കുകയായിരുന്നു. കാർ മുതൽ ഈ സ്ഥലം വരെയും റോഡിൽ രക്തം കിടപ്പുണ്ട്.തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
