kerala14.in

സ്കൂൾ ബസിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു; വിദ്യാർഥി പിടിയിൽ

ന്യൂഡല്‍ഹി : ഡൽഹിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിയെ സീനിയര്‍ വിദ്യാര്‍ഥി ലൈംഗിക പീഡനത്തിരയാക്കിയെന്ന് പരാതി. ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്. ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അക്രമത്തിനിരയായത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ ബസില്‍ സീനീയര്‍ വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി പറയുന്നത്. തുടര്‍ന്ന് അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കുറ്റാരോപിതനായ വിദ്യാര്‍ഥിയെ പോലീസ് പിടികൂടിയിട്ടുണ്ട്. പോക്‌സോ…

Read More

കനക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ:മന്ത്രി മുഹമ്മദ് റിയാസ്

ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായിഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.കെ…

Read More

ബംഗാൾ ഉൾക്കടലിൽ  ചക്രവാതച്ചുഴി; അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് തീവ്ര മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനിടെ, അടുത്ത മണിക്കൂറുകളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ട്….

Read More

കോഴിക്കോട്ട് നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്∙ കിടപ്പുമുറിയിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുള്ള രണ്ടുമണി ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിൽ കണ്ടെത്തി. തുടർന്നു വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ…

Read More

നഗരവീഥികളെ ധന്യമാക്കി സാസ്‌കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനം

അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയ അറുപതിലധികം ഫ്ളോട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പാരമ്പര്യ കലകളും അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.മുഖ്യാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറി.വാദ്യകലാകാരന്‍ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം…

Read More

ആറന്മുള ഉത്തൃട്ടാതി വള്ളം കളി; എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും

ആറന്മുള: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയിൽ എ ബാച്ച് വിജയിയായി ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ച് വിജയിയായി ഇടക്കുളം പള്ളിയോടവും വിജയിച്ചുകയറി. 2017-ന് ശേഷം ആദ്യമായിട്ടാണ് എല്ലാ പരമ്പരഗതമായ ശൈലിയും പിന്തുടർന്ന് ആറന്മുള ഉത്തൃട്ടാതി വള്ളം കളി നടത്തുന്നത്. ആദ്യം ഫൈനൽ മത്സരങ്ങൾ 5 മണിക്ക് നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ള്ളിയോടങ്ങളുടെയും കരക്കാരുടെയും അവേശത്തിൽ മത്സരം സന്ധ്യ കഴിഞ്ഞും നീങ്ങുകയായിരുന്നു. ഇടക്ക് ശക്തമായ മഴയുണ്ടായെങ്കില്ലും കരക്കാരുടെ ആവേശത്തിന് കുറവുണ്ടായില്ല. ആറന്മുളയുടെ സ്വരത്താളമടക്കം പിന്തുടർന്ന് തുഴയെറിഞ്ഞവരെയാണ് വിജയുകളായി പ്രഖ്യാപിച്ചത്….

Read More

കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി

തുറവൂർ :കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ വാഹനം തകര്‍ത്തതായി പരാതി ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജേശ്വരിയുടെ സ്വകാര്യവാഹനത്തിന്റെ ചില്ല് സമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ ദിവസം രാത്രി ആരോ എറിഞ്ഞുടച്ചത്. ഭര്‍ത്താവ് വിനോദ് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനം ദലീമ എംഎല്‍എയുടെ ഓഫീസ് കോമ്പൗണ്ടിലാണ് രാത്രി പാര്‍ക്ക് ചെയ്യുന്നത്. സംഭവദിവസം…

Read More

സിം കാർഡ് വിൽക്കാനും വാങ്ങാനും നിബന്ധനകൾ കടുപ്പിച്ച്  ടെലികോം, ലംഘിച്ചാൽ വന്‍പിഴ

ഇന്ത്യയില്‍ സിം കാര്‍ഡുകള്‍ എങ്ങനെ നല്‍കാമെന്നും ഉപയോഗിക്കാമെന്നും നിര്‍വചിക്കുന്ന ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒടി), ആളുകള്‍ അവരുടെ സിം കാര്‍ഡുകള്‍ എങ്ങനെ വാങ്ങുകയും സജീവമാക്കുകയും ചെയ്യുന്നുവെന്നത് കൂടുതല്‍ കര്‍ശനമാക്കാൻ പോകുന്ന ഒരു പുതിയ നിയമങ്ങള്‍ പുറത്തിറക്കി. ഇന്ത്യയില്‍ സിം കാര്‍ഡുകളുടെ വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്ന രണ്ട് സര്‍ക്കുലറുകള്‍ ഡിഒടിപുറത്തിറക്കിയിട്ടുണ്ട്. ഒരു നിര്‍ദ്ദേശം വ്യക്തിഗത സിം കാര്‍ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണെങ്കില്‍ – അത് ഞാനും നിങ്ങളും – മറ്റൊന്ന് എയര്‍ടെല്‍, ജിയോ തുടങ്ങിയ ടെലികോം…

Read More

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ.എസ്. ശിവാജി അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടൻ ആർഎസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. തിങ്കളാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. നടനും നിർമാതാവുമായ എംആർ സന്താനത്തിന്റെ മകനായി 1956ലാണ് ജനനം. 1980കളിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി നിരവധി കാരക്റ്റർ റോളുകളിലും എത്തി. നടൻ കമൽഹാസനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നിരവധി കമൽ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. അഭിനയം കൂടാതെ അസിസ്റ്റന്റ് ഡയറക്ടർ, സൗണ്ട് ഡിസൈൻ, ലൈൻ പ്രൊഡക്ഷൻ എന്നീ…

Read More

പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹർഷിന അവസാനിപ്പിച്ചു

പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹർഷിന അവസാനിപ്പിച്ചു. കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു. നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്ന് ഹർഷിന പറഞ്ഞു. സമരസമിതിയ്ക്ക് നന്ദി. അന്വേഷണ സംഘം സത്യസന്ധമായ റിപ്പോർട്ട് നൽകി. പൂർണ്ണ നീതി ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തിക്കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നൽകണം. ആരോഗ്യമന്ത്രി മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ഹർഷിന പറഞ്ഞു. ഹർഷിന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial