പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ.; എക്സ്പോസാറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം. തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെസ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.1993 സെപ്റ്റംബറിലായിരുന്നു…

Read More

രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനിയുള്ളത്; ബിജെപിയെ പരിഹസിച്ച് ശിവസേന

രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിക്കുന്ന ബിജെപിക്കെതിരെ ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എം.പി. രാമൻ്റെ പേരിൽ ബിജെപി ഒരുപാട് രാഷ്ട്രീയം കളിക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിൽ രാമനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര ഉദ്ഘാടനത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നു. അയോധ്യയിലോ മറ്റെവിടെയെങ്കിലുമോ പാർട്ടി സ്ഥാനാർത്ഥിയായി ശ്രീരാമനെ പ്രഖ്യാപിക്കുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്രം…

Read More

പ്രതിഷേധം തുടർന്ന് ഗുസ്തി താരങ്ങൾ; അർജുന അവാർഡും ഖേൽരത്ന പുരസ്കാരവും തിരികെ നൽകി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ)യിൽ തുടരുന്ന തർക്കം അവസാനിക്കുന്നില്ല. രാജ്യത്തെ ഇതിഹാസ താരങ്ങൾക്ക് വേണ്ടി അഭിമാനകരമായ ബഹുമതി തിരിച്ചുനൽകാനുള്ള നടപടികൾ തുടരുകയാണ്. ഇപ്പോഴിതാ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് അവളുടെ ഖേൽരത്‌നയും അർജുന അവാർഡും പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ വച്ച് മടങ്ങി. സാക്ഷി മാലിക്കിന്റെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനത്തിനും ബജ്‌രംഗ് പുനിയ പത്മശ്രീ അവാർഡ് തിരികെ നൽകിയതിനും പിന്നാലെയാണ് ഇതും. ഗുസ്തി താരം വിനേഷ് ഫോഗട്ട് ബഹുമതി തിരികെ നൽകാനായി…

Read More

ലോകം മുഴുവൻ ജനുവരി 22നായി കാത്തിരിക്കുന്നു; എല്ലാ വീടുകളിലും ശ്രീരാമജ്യോതി തെളിയിക്കണം; നരേന്ദ്രമോദി

അയോദ്ധ്യ: 15,000-ത്തിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് നരേന്ദ്ര മോദി. ലോകം മുഴുവൻ ജനുവരി 22-നായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “വികസനത്തിലൂന്നി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അവരുടെ പൈതൃകത്തെ മുറുകെ പിടിക്കുമ്പോഴാണ് ഉയരങ്ങൾ കീഴടക്കുക. ഒരുകാലത്ത് ചെറിയൊരു കൂടാരത്തിൽ കഴിയേണ്ടി വന്ന രാംലല്ലയ്‌ക്ക് ഇന്ന് വീടൊരുങ്ങിയിരിക്കുകയാണ്. ഒപ്പം രാജ്യത്തെ 4 കോടി വരുന്ന പാവപ്പെട്ടവർക്കും ഇന്ന് വീട് ലഭിച്ചിരിക്കുന്നു. അയോദ്ധ്യയിലെ വികസനം അയോദ്ധ്യയിലെ ജനങ്ങൾക്കും പുരോഗതി നൽകും. ഇവിടെ പുതിയ ജോലി സാധ്യതകളും…

Read More

ഡല്‍ഹി നഗരത്തെ പൊതിഞ്ഞ് മൂടല്‍മഞ്ഞ്

ഡല്‍ഹി: ഡല്‍ഹി നഗരത്തെ പൊതിഞ്ഞ് മൂടല്‍മഞ്ഞ്. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സർവീസുകളെ മാത്രമല്ല ഗതാഗതത്തെയും സാരമായി തന്നെ കോട ബാധിച്ചു. അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്നാണ് മഞ്ഞ് രൂപപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള…

Read More

പ്രതിഷേധത്തിനു വഴങ്ങി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ

ഡൽഹി: സഞ്ജയ് സിം​ഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ​ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതി പഴയ ഭാരവാഹികൾക്ക്…

Read More

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് കുമാർ സിംഗിന്റെ വിജയത്തിന് പിന്നാലെ

ന്യൂഡൽഹി: ​ഗുസ്തിയിൽ നിന്നും വിരമിക്കുന്നതായി ഒളിപിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ഏറെ വൈകാരികമായ പത്രസമ്മേളനത്തിലാണ് സാക്ഷി മാലികി​ന്റെ പ്രഖ്യാപനം. രാജ്യത്തിനായി ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും സാക്ഷി വ്യക്തമാക്കി. തന്റെ ബൂട്ട് സാക്ഷി പ്രസ്സ്‌ക്ലബ്ബില്‍ ഉപേക്ഷിച്ചു. പ്രഖ്യാപനം WFI തെരഞ്ഞെടുപ്പിന് പിന്നാലെയാണ്. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷണ്‍ അനുകൂലികളുടെ പാനല്‍ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്‍റെങ്കില്‍…

Read More

നിയമസഭയിൽ നെഹ്റുവിന് പകരം അംബേദ്കർ; ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്

ഭോപ്പാൽ:പുതിയ ബിജെപി സർക്കാർ തിങ്കളാഴ്ച ചേർന്ന സമ്മേളനത്തിൽ വൻ മാറ്റങ്ങളാണ് നിയമസഭയ്ക്കുളിൽ കൊണ്ടുവന്നത്. മധ്യപ്രദേശ് നിയമസഭയിൽ സ്പീക്കറുടെ പീഠത്തിന് സമീപം സ്ഥാപിച്ചിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ചിത്രം മാറ്റി. പകരം ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബിആർ അംബേദ്‌കറുടെ ചിത്രം സ്ഥാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. സ്പീക്കറുടെ കസേരക്ക് പിന്നിൽ മഹാത്മാ ​ഗാന്ധിയുടെയും നെഹ്രുവിന്റെയും ഛായാചിത്രമായിരുന്നു സ്ഥാപിച്ചത്. ഇതിൽ നെഹ്റുവിന്റെ ചിത്രം മാറ്റി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. നിയമസഭാ ഹാളിൽ നിന്ന് നെഹ്‌റുവിന്റെ ഫോട്ടോ…

Read More

ലോക്‌സഭയില്‍ പ്രതിഷേധം; 50 എംപിമാരെ കൂടി സസ്‌പെന്റ് ചെയ്ത് സ്പീക്കര്‍

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്‌പെന്റ് ചെയ്തത്. എന്നാല്‍…

Read More

പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി 78 എംപിമാർക്ക് കൂട്ട സസ്പെൻഷൻ; നടപടി കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവർക്ക്

ഡൽഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്പെന്റ് ചെയ്തത്. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും സസ്പെൻഡ് ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial