Headlines

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു; കോഴിക്കോട് പതിനേഴുകാരി ജീവനൊടുക്കി

കോഴിക്കോട്: പതിനേഴുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. പതിനേഴുവയസായിരുന്നു. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം. മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം

Read More

മൊത്ത വിതരണത്തിനെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കൽ അനിറ്റി (21) നെയാണ് എക്സ്സൈസ്സ്പഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഏതാനും നാളുകളായി ചെറുകിട കച്ചവടകാർക്ക് കഞ്ചാവ് എത്തിച്ച് നല്കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.തൊടുപുഴ ഒറ്റല്ലൂർ ചക്കിയളളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശായാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഇൻസ്‌പെക്ടർ അബ്ദുൾ വഹാബ് ന്റെ നേതൃത്വത്തിൽഅസിസ്റ്റൻ്റ് എക്സൈസ്…

Read More

പതിനാലുകാരിയെ ആൺസുഹൃത്തിന്റെ 10 സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലത്സം​ഗത്തിനിരയാക്കി; പ്രതികളിൽ 11 വയസ്സുകാരനും

ബ്രസൽസ്: പ്രയാപൂർത്തിയാവാത്ത പെൺകുട്ടിയെ ആൺസുഹൃത്തിന്‍റെ 10 സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. ബെൽജിയത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഏപ്രിലിലെ ഈസ്റ്റർ സ്കൂൾ അവധിക്കാലത്തായിരുന്നു സംഭവം.ഫ്രാൻസ് അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്ക് ആൺസുഹൃത്ത് 14 വയസുകാരിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് രണ്ടുദിവസം കാമുകന്റെ സുഹൃത്തുക്കൾ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് റിപ്പോർട്ട്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിനും ആറിനും ഇടയിൽ മൂന്നു…

Read More

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

കോഴിക്കോട്: ബാലുശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 61കാരന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച്…

Read More

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; ‘ലോട്ടറിക്കള്ളനെ’ പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

കോട്ടയം: കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരിയുടെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച കള്ളന്‍ കുടുങ്ങി. ലോട്ടറി വില്‍പ്പനക്കാരിയുടെ പെന്‍കാമറയിലെ ദൃശ്യങ്ങളിലൂടെയാണ് ലോട്ടറിക്കള്ളന്‍ പിടിയിലായത്. കോട്ടയം കളത്തിപ്പടി സ്വദേശിനി റോസമ്മ സുഭാഷാണ് കള്ളനെ കാമറയില്‍ കുടുക്കിയത്. ജന്മനാ കാഴ്ചപരിമിതിയുള്ള റോസമ്മ കഴിഞ്ഞ പത്തുവര്‍ഷമായി കോട്ടയം നഗരത്തിന്‍രെ വിവിധഭാഗങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ജീവിച്ചുവരുന്നത്. കാഴ്ചപരിമിതി മനസ്സിലാക്കി കള്ളന്മാര്‍ ലോട്ടറി മോഷ്ടിക്കുന്നത് പതിവാക്കിയതോടെയാണ് റോസമ്മ പെന്‍കാമറ വസ്ത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു ടെലിവിഷന്‍ സീരിയലില്‍ നിന്നാണ് പെന്‍കാമറ എന്ന ആശയം…

Read More

പതിനാറുകാരിയുടെ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായി രാത്രി കയറി ചെന്നു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കളും, ഒടുവിൽ പോക്സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതെയി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു

Read More

കൊച്ചിയിൽ നിന്ന് പിടികൂടിയത് 23.40 ഗ്രാം രാസലഹരി; യുവാവ് അറസ്റ്റിൽ

മരട്: കൊച്ചിയിൽ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി യുവാവിനെ പിടിയിൽ. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡിൽ കോഴിപ്പറമ്പിൽ വീട്ടിൽ നിംസനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 23.40 ഗ്രാം രാസലഹരി കണ്ടെടുത്തു . കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശെന്റ നിർദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും മരട്…

Read More

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എം എസ് സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും…

Read More

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം; ഡ്യൂട്ടിക്കെത്താത്ത ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടികളുമായി എയർ ഇന്ത്യ എക്സ്പ്രസ്. തുടർച്ചയായ രണ്ടാം ദിവസവും ജീവനക്കാർ എത്താതിരുന്നതോടെ ഡ്യൂട്ടിക്കെത്താത്ത ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ…

Read More

18 വർഷത്തിന് ശേഷം നീതി തെളിയുന്നു: യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ ദ്രോഹിച്ച പൊലീസുകാർ കുടുങ്ങും

യഥാർഥ മഞ്ഞുമ്മൽ ബോയ്‌സിനെ ദ്രോഹിച്ച പൊലീസുകാർ കുടുങ്ങും. അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറി.സിനിമ കേരളത്തിലും തമിഴ്നാട്ടിലും വൻ ഹിറ്റായതിന് പിന്നാലെ യഥാർഥസംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശികളായ യുവാക്കളെ മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരെ കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിക്കുകയായിരുന്നു. സംഭവം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് അന്വേഷണം എന്ന പ്രത്യേകതയുമുണ്ട്. മലപ്പുറം സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial