Headlines

അസഫാക്ക് ആലം കുറ്റക്കാരൻ; പ്രതിയ്‌ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അഷ്ഫാഖ് ആലം കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.കേസില്‍ നൂറാം ദിവസമാണ് കോടതിവിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.ജൂലൈ 28ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിനെ പ്രതി വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കുറ്റം…

Read More

സംസ്ഥാനത്ത് ഇടിമിന്നലോടെ അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് ‘മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും…

Read More

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ നവംബർ 23 മുതൽ തീയറ്ററുകളി

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കാതൽ ദി കോർ’. ചിത്രത്തിന്റെ അന്നൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ…

Read More

കേരളവർമ കോളേജ് തെരഞ്ഞെടുപ്പ്; വിവാദത്തിൽ പത്തു ചോദ്യങ്ങളുമായി കെ.എസ്.യു

തൃശ്ശൂർ: വിവാദങ്ങളും ചോദ്യോത്തരങ്ങളും കെട്ടടങ്ങാതെ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്. ഇപ്പോഴിതാ എസ്എഫ്ഐ യോട് പത്ത് ചോദ്യങ്ങളുമായി എത്തിരിക്കുകയാണ് കെ.എസ്.യു. കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേ്‌സബുക്ക് ഹാൻഡിലിലാണ് മറുപടി ഉണ്ടോ സഖാവേ എന്നു ചോദിച്ചുകൊണ്ട് വിവാദത്തിൽ പത്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. 1-രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞത് എന്തിന്?2-കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേണ്ണൽ നേരം തകരാറിലായി?3-പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവെച്ചില്ല?4-കൗണ്ടിംഗുമായി ബന്ധപ്പെട്ട KSU സ്ഥാനാർത്ഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്?5-റീ…

Read More

പോത്തൻകോട് കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ രണ്ടുമാസത്തേക്ക് അടച്ചിടും

പോത്തൻകോട് : കെഎസ്‌ആര്‍ടിസി ബസ്ടെര്‍മിനല്‍ നവീകരണത്തിന്‍റെ ഭാഗമായി രണ്ടു മാസത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് അവലോകന യോഗത്തില്‍ തീരുമാനമായി. പ്രസിഡന്‍റ് ടി.ആര്‍.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ടെര്‍മിനലിനുള്ളല്‍ നിലവിലെ ടാര്‍ ഇളക്കിമാറ്റി നിരപ്പാക്കി കമ്പി കെട്ടി കോണ്‍ക്രീറ്റ് ചെയ്യാനാണ് പുതിയ പദ്ധതി. ചൊവ്വാഴ്ച മുതല്‍ ടെര്‍മിനല്‍ അടച്ചിടാനാണ് തീരുമാനിച്ചതെങ്കിലും ഒരാഴ്ച കൂടി വൈകുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായര്‍ പറഞ്ഞു. ആറു…

Read More

ഇൻസ്റ്റഗ്രാം ഫോട്ടോസ് എഐ ഉപയോഗിച്ച്‌ നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കൊല്ലം : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫോണില്‍ സേവ് ചെയ്‌ത ശേഷം പ്രതി എഐ ടൂളുകള്‍ ഉപയോഗിച്ച്‌ നഗ്‌ന ചിത്രങ്ങളാക്കുകയും ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്യുകയുമായിരുന്നു. കൊല്ലം റൂറല്‍ പൊലീസിൻ്റെ നിര്‍ദേശപ്രകാരം സൈബര്‍ കേസുകള്‍ അതാത് പാെലീസ് സ്‌റ്റേഷനില്‍ അയച്ചു കൊടുക്കുകയായിരുന്നു….

Read More

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളാപയമില്ല, തീ നിയന്ത്രണവിധേയമാക്കി

കോഴിക്കോട്: കോഴിക്കോട് പള്ളികണ്ടിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം. തീയണയ്ക്കാന്‍ ആറു അഗ്‌നിരക്ഷാ യൂണിറ്റുകളെത്തി. ആളാപയമില്ല. വൈകുന്നേരമാണ് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്നുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തമുണ്ടായ ഉടനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. Share on FacebookTweetFollow us

Read More

രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഒക്‌ടോബര്‍ 30 ന് വിവാഹം ; ഒന്നുചേര്‍ന്ന് മൂന്നാം ദിവസം നവദമ്പതികളെ വെട്ടിക്കൊന്നു

മധുര : മൂന്ന് ദിവസം മുമ്പ് വിവാഹിതരായ നവദമ്പതികളെ സായുധരായ അക്രമിസംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സംഭവത്തില്‍ മാരി സെല്‍വം എന്ന 22 കാരനും ഭാര്യ 21 കാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരുവികാ നഗറില്‍ വെച്ച് ഇന്നലെ വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കയറി അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു. അഞ്ജാതരായ അഞ്ചുപേര്‍ ചേര്‍ന്ന ഗ്യാംഗാണ് അക്രമം നടത്തിയത്. ഇരുവരെയും വാളിനിരയാക്കിയ ശേഷം അക്രമിസംഘം സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒക്‌ടോബര്‍ 30 നായിരുന്നു മാരിസെല്‍വവും…

Read More

കേരളവർമ്മയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

കൊച്ചി: വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. യു ചെയ‍ര്‍മാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ര്‍ജിയിൽ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. കേരളവര്‍മ്മ കോളേജില്‍ രണ്ടു ദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബാലറ്റ് പേപ്പറുകള്‍ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് മുമ്പും എസ്എഫ്ഐ കൃത്രിമം കാണിച്ചെന്നാണ് കെഎസ് യുവിന്‍റെ പുതിയ ആരോപണം. ഇടത് അധ്യാപകരുടെ പിന്തുണയിലാണ് അട്ടിമറികള്‍…

Read More

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിൽ നിന്ന് തട്ടിയെടുത്തത് ഒന്നരക്കോടിയോളം രൂപ; മുൻ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍നിന്ന് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട്ഒന്നരക്കോടിയോളം തട്ടിയ കേസില്‍ മുന്‍ ജീവനക്കാരന്‍ പിടിയിൽ. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗ ത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനെ(36)യാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞഅഞ്ചുവര്‍ഷത്തോളമായിനടത്തിവന്നസാമ്പത്തികക്രമക്കേടുകള്‍ഇക്കഴിഞ്ഞജൂലായില്‍ ഓഡിറ്റ് വിഭാഗംകണ്ടു പിടിച്ചിരുന്നു. പിന്നാലെ കമ്പനിനല്‍കിയപരാതിയിലാണ്പോലീസ് നടപടി. ബുധനാഴ്ചയാണ് കോഴിക്കോട് നിന്നും പ്രതിയെഅറസ്റ്റ്ചെയ്തത്.കോടതിയില്‍ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെകൂടുതല്‍ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial