Headlines

ഭക്ഷണം പാകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കം; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

ഖാർഗോൺ: ഭക്ഷണം പാകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാംദേവ് ഭവാർ ആണ് 40 കാരിയായ ഭാര്യ നിർമ്മല ബായിയെ കൊലപ്പെടുത്തിയത്. ഖാർഗോൺ ജില്ലയിലെ മണ്ഡലേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സോമഖേദി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിൽ രാംദേവ് ഭവാർ ഭാര്യ നിർമ്മല ബായിയെ (40) അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പാചകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കാരണമായി പറുന്നത്. പിറ്റേന്ന് രാവിലെ, ഭാര്യ ഉണരുന്നില്ലെന്ന് പ്രതി…

Read More

ഭാര്യയുടെ മരണത്തിനു പിന്നാലെ യുവാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

നാഗ്പൂർ: ഭാര്യയുടെ മരണത്തിനു പിന്നാലെ യുവാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബെംഗളൂരു സ്വദേശിയായ സൂരജ് ശിവണ്ണ (36) നാഗ്പൂരിലെ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ചത്. ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. സൂരജ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെത്തിയിരുന്നത്. അദ്ദേഹത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സൂരജിന്റെ ഭാര്യ ഗാൻവി വ്യാഴാഴ്ചയാണ് മരിച്ചത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പിന്നീട് മരണം സ്ഥിരീകരിച്ചതെന്നും അധികൃതർ പറഞ്ഞു. യുവതിയുടെ മരണത്തിനു പിന്നാലെ…

Read More

കഴക്കൂട്ടത്ത് 4 വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം.

തിരുവനന്തപുരം: കഴക്കൂട്ടത്ത് 4 വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. അവശനിലയിൽ ആശുപത്രിയിലെത്തിച്ച പശ്ചിമബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിൻറെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് ആറു മണിയോടു കൂടിയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത്. കയറോ…

Read More

പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ‌ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പൊലീസ്..ഇതിനിടെയ ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ബാലമുരുകൻ ഭാര്യയെ കാണാൻ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ…

Read More

എസ്.ഐ.ആർ ഹിയറിങ്: രേഖകളുണ്ടെങ്കിൽ മൂന്ന് മിനുട്ട് മാത്രം; വോട്ടർമാരെ വലയ്ക്കില്ലെന്ന് സി.ഇ.ഒ

തിരുവനന്തപുരം:എസ്.ഐ.ആർ എന്യൂമറേഷനിൽ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടവർക്ക് ഹിയറിങ്ങിന് ഹജരാകാൻ ഏഴ് ദിവസം മുൻപേ നോട്ടിസ് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) രത്തൻ യു.ഖേൽക്കർ.  19 ലക്ഷം പേരെയാണ് കൃത്യമായി കണ്ടെത്താനാകാത്തതെന്നും ഇവർക്കെല്ലാം ഹിയിറിങ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. എന്യൂമറേഷൻ  ഘട്ടത്തിൽ രേഖകളോ വിവരങ്ങളോ നൽകാത്തവർ ഇപ്പോൾ രേഖകൾ നൽകിയാൽ ഹിയറിങ് വേണ്ടി വരില്ല. ഒരാളെ ഹിയറിങ്ങിന് വിളിക്കണോ വേണ്ടയോ എന്നതിലെ വിവേചനാധികാരം അതത് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആർ.ഒമാർക്കാണ്.    നോട്ടിസിലും…

Read More

പി.എം ശ്രീ തിരിച്ചടിയായി, ജയം ഉറപ്പിച്ചുള്ള പ്രവർത്തനം പ്രവർത്തകരെ അലസരാക്കി; സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളുടെ രൂക്ഷ വിമർശനം. ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു, സിപിഐഎം – ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ എ പത്മകുമാറിന് എതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പിൽ വിമർശനം ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വലിയ തോതിൽ ഇക്കാര്യം പ്രചരിപ്പിക്കുകയുണ്ടായി ഇത് സമൂഹത്തിൽ…

Read More

ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട’; പി വി അന്‍വറിനെതിരേ ഫ്ലക്‌സ് ബോര്‍ഡുകള്‍

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ പി വി അന്‍വറിനെതിരേ ഫ്ലക്‌സ് ബോര്‍ഡുകള്‍. ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട എന്ന വാചകങ്ങളുമായാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. മുഹമ്മദ് റിയാസിനെതിരേ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ‘ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട’ എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പി വി അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതിനു പിന്നാലെ അന്‍വറിനെ സ്വാഗതം ചെയ്തും ബേപ്പൂരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു….

Read More

ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എൻ സലാവുദീനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോക്‌ടർ ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2023 ഡിസംബർ നാലിനായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടു.” ഒപി ടിക്കറ്റിൻ്റെ പിറകിൽ ഡോ. ഷഹന…

Read More

യുവതിയെ ബലാത്സംഗം ചെയ്തു, നിരന്തരം ലൈംഗികബന്ധം വേണമെന്ന് ആവശ്യം; ബിജെപി നേതാവിനെതിരെ പരാതി

ബലാത്സംഗം ചെയ്തതിനു പിന്നാലെ, ബിജെപി നേതാവിന്റെ ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. ക്രൂരതയുടെ വിഡിയോ പകര്‍ത്തുകയും പിന്നീട് അതുകാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം അതിജീവിത ഈ സംഭവം ക്യാമറയില്‍ ചോദ്യം ചെയ്യുകയും സംഭാഷണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു പ്രതിയുെട മറുപടി. രാംപൂർ ബഘേലൻ നഗർ…

Read More

രാഹുല്‍ ഗാന്ധിക്കെതിരേ പോസ്റ്റ്; ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രവും വച്ച് ഇതില്‍ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തിയെന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് പരാതിയില്‍ പറയുന്നു. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരേ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial