ബേബി പൗഡർ വഴി കാൻസർ: ജോൺസൺ & ജോൺസൺ 50,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണം
ടാൽക്ക് അധിഷ്ഠിത ബേബി പൗഡറും മറ്റ് ടാൽക്ക് ഉൽപ്പന്നങ്ങളും ഉപയോഗിച്ചതിനെ തുടർന്ന് അണ്ഡാശയ കാൻസർ ഉണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് വന്ന പതിനായിരക്കണക്കിന് കേസുകൾ തീർപ്പാക്കാൻ ജോൺസൺ & ജോൺസൺ (J&J) ഏകദേശം 50,000 കോടി രൂപ (5.5 ബില്യൺ ഡോളർ) നഷ്ടപരിഹാരം നൽകണം. എന്നാൽ, തങ്ങളുടെ ടാൽക്ക് ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും കമ്പനി ഇപ്പോഴും ആവർത്തിക്കുന്നു. അതിനാൽ, ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും ജെ&ജെ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പന്ന ബാധ്യതാ ഒത്തുതീർപ്പുകളിൽ…

